ഇന്നലെയായിരുന്നു മോഹൻലാലിന്റെ 62ാം പിറന്നാൾ. താരത്തിന് പിറന്നാൾ ആശംസകളുമായി നിരവധി പേരാണ് എത്തിയത്. വിശ്വശാന്തി ഫൗണ്ടേഷനിലെ വിദ്യാർത്ഥികൾക്കൊപ്പം മോഹൻലാൽ പിറന്നാൾ ആഘോഷിക്കുന്ന വിഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുട്ടികളുമായി സംവദിച്ചും പാട്ടുപാടിയും കേക്കുമുറിച്ചും ജന്മദിനം ആഘോഷമാക്കുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ കണ്ടത്.
അട്ടപ്പാടിയിലെ ആദിവാസി ഗ്രാമത്തില്‍ നിന്നുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ വിന്റേജ് പരിപാടിയിലെ ഈ 20 കുട്ടികളാണ് ചടങ്ങിനെത്തിയത്. ഇവരോട് ഭാവിയിൽ ആരാകണം എന്നാണ് മോഹൻലാൽ ചോദിച്ചത്. ഇതിനുള്ള ഉത്തരം പേപ്പറിൽ എഴുതി നൽകാനും താരം ആവശ്യപ്പെട്ടു. രസികൻ ഉത്തരമാണ് ഇതിന് ലഭിച്ചത്. ഒരു കുട്ടി പറഞ്ഞത് തനിക്ക് സൗത്ത് കൊറിയൻ കമ്പനിയിലെ സിഇഒ ആകണമെന്നാണ്. ബിടിഎസ് ബാൻഡിനോടുള്ള ഇഷ്ടമാണ് സൗത്ത് കൊറിയൻ ജോലിയോടുള്ള താൽപ്പര്യമെന്ന് കുട്ടി വ്യക്തമാക്കി. സൗത്ത് കൊറിയയിൽ പോകുമ്പോൾ അവിടെ ഒരാളായി എന്നായിരുന്നു താരത്തിന്റെ മറുപടി. വ്യത്യസ്തമായി ചിന്തിക്കുന്നത് നല്ലതാണെന്നും താരം പറയുന്നുണ്ട്. ഒരു കുറിപ്പിനൊപ്പം മോഹൻലാൽ തന്നെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്.
മോഹൻലാലിന്റെ കുറിപ്പ് വായിക്കാം
കുട്ടികളോട് സംസാരിക്കുമ്പോള്‍ ഭാവി എങ്ങനെയായിരിക്കുമെന്ന് അറിയാം. വാഗ്ദാനമുള്ള കുട്ടികളോട് സംസാരിക്കുമ്പോള്‍, ഭാവി സുരക്ഷിതമാണെന്ന് നിങ്ങള്‍ക്കറിയാം. അട്ടപ്പാടിയിലെ ആദിവാസി ഗ്രാമത്തില്‍ നിന്നുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ വിന്റേജ് (വിദ്യാഭ്യാസത്തിലെ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനുള്ള വിശ്വശാന്തി ഇനിഷ്യേറ്റീവ്) പരിപാടിയിലെ ഈ 20 കുട്ടികളുമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നു. എറണാകുളത്ത് ഒരാഴ്ച നീണ്ടുനിന്ന സമ്മര്‍ ക്യാമ്പില്‍ സന്ദര്‍ശിച്ചപ്പോള്‍ കൗതുകകരവും നിഷ്‌കളങ്കവുമായ സംഭാഷണങ്ങളാല്‍ എന്റെ ദിവസം പ്രകാശിച്ചു. വിശ്വശാന്തി അവരെ അതിന്റെ ചിറകിന്‍കീഴില്‍ അവര്‍ പഠിക്കുന്നതും വളരുന്നതും കാണുന്നത് അവിശ്വസനീയമാണ്. അടുത്ത 15 വര്‍ഷത്തേക്ക് ഞങ്ങള്‍ അത് സന്തോഷപൂര്‍വ്വം തുടരും. സാധ്യമായ എല്ലാ വിധത്തിലും അവരെ ഉപദേശിക്കുകയും അവരുടെ അഭിനിവേശത്തിന്റെയും ഇഷ്ടത്തിന്റെയും മേഖലകളില്‍ അവര്‍ മികവ് പുലര്‍ത്തുന്നതിന് അവര്‍ക്ക് മികച്ച വിദ്യാഭ്യാസം സൗജന്യമായി ലഭ്യമാക്കും. ഇത് വിശ്വശാന്തിയുടെ വാഗ്ദാനമാണ്. ഞങ്ങള്‍ അവരെ ഉത്തരവാദിത്തമുള്ള പൗരന്മാരായി നിങ്ങള്‍ക്ക് സമ്മാനിക്കുന്നതുവരെ. നിങ്ങളുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും പ്രോത്സാഹനവും ഞാന്‍ തേടുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates