

നാടകനടനും സംവിധായകനുമായ പ്രശാന്ത് നാരായണന്റെ മരണത്തിൽ വേദന പങ്കുവച്ച് നടൻ മോഹൻലാൽ. വ്യക്തിപരമായി തനിക്ക് പ്രശാന്തുമായി ഏറെ അടുപ്പമുണ്ടായിരുന്നു എന്നാണ് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. പൂർത്തിയാക്കാനുള്ള വലിയ നാടകസ്വപ്നങ്ങൾ ബാക്കിവെച്ചിട്ടാണ് അകാലത്തിൽ പ്രശാന്ത് ഈ ലോകത്തോട് വിടപറഞ്ഞതെന്നും മോഹൻലാൽ കുറിച്ചു.
മോഹൻലാലിന്റെ കുറിപ്പ്
പ്രതിഭാധനനായ ഒരു കലാകാരനെയാണ് പ്രശാന്തിൻ്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. നാടകലോകത്തെ വേറിട്ട പ്രതിഭയായ അദ്ദേഹത്തോടൊപ്പം ഛായാമുഖിയിൽ പ്രവർത്തിക്കാനുള്ള ഭാഗ്യമുണ്ടായി. പൂർത്തിയാക്കാനുള്ള വലിയ നാടകസ്വപ്നങ്ങൾ ബാക്കിവെച്ചിട്ടാണ്
അകാലത്തിൽ പ്രശാന്ത് ഈ ലോകത്തോട് വിടപറഞ്ഞത്. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നു പ്രശാന്തുമായി എനിക്ക്. വേദനയോടെ ആദരാഞ്ജലികൾ.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയായിരു്നനു പ്രശാന്ത് നാരായണന്റെ വിയോഗം. 2008ലാണ് മോഹന്‍ലാലിനെയും മുകേഷിനെയും ഉള്‍പ്പെടുത്തി ഛായാമുഖി രംഗത്ത് അവതരിപ്പിച്ചത്. മകരധ്വജം, സ്വപ്‌ന വാസവദത്തം, മണികര്‍ണിക തുടങ്ങി ഒട്ടേറെ നാടകങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. നാടകത്തിനു പുറമേ സിനിമയിലും വേഷങ്ങള്‍ ചെയ്തു. പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. 2003ല്‍ മികച്ച നാടക രചനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം നേടി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates