'ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല മനുഷ്യരിൽ ഒരാൾ, എന്റെ കണ്ണീരിന്റെ ഭാഷ മനസ്സിലാക്കിയത് ഒരു മുഖ്യമന്ത്രിയല്ല'; കുറിപ്പുമായി നടി സജ്ന

ഇതുപോലുള്ള നല്ല മനുഷ്യരാണ് കേരളത്തെ നയിക്കുന്നത് എന്ന ചിന്ത തന്നെ എനിക്ക് പ്രതീക്ഷ നൽകുന്നു.
Sajna Noor, V D Satheesan
Sajna Noor, V D Satheesanഫെയ്സ്ബുക്ക്‌
Edited By:
Updated on
2 min read

മുഖ്യമന്ത്രി വി ഡി സതീശനെ സന്ദർശിച്ച അനുഭവം പങ്കുവെച്ച് നടി സജ്‍ന നൂർ. ചുറ്റുമുള്ളവർ പോലും തെറ്റിദ്ധരിക്കുകയും, ആരോപണങ്ങളും സൈബർ ആക്രമണങ്ങളും മാനസിക സമ്മർദ്ദങ്ങളും നമ്മെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സമയത്ത് സ്വന്തം സഹോദരനെപ്പോലെ മനുഷ്യസ്നേഹത്തോടെ സമീപിക്കുന്ന ഒരു വ്യക്തിയെ കാണാനായെന്ന് സജ്‍ന പറയുന്നു.

"താങ്കളെപ്പോലുള്ള മനുഷ്യരെ കാണുമ്പോൾ രാഷ്ട്രീയം എന്നതിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറി. ജനങ്ങളുടെ കണ്ണീരിന് വില കൊടുക്കുന്ന, അവരുടെ വേദന മനസ്സിലാക്കുന്ന, പ്രതിസന്ധിയിൽ ഒപ്പമിരിക്കുന്ന നേതാക്കളുള്ള ഒരു പ്രസ്ഥാനത്തോട് ബഹുമാനം തോന്നുന്നത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ഇന്ന് യുഡിഎഫ് പ്രസ്ഥാനത്തോടും എനിക്ക് വലിയ ആദരവും ബഹുമാനവും തോന്നുന്നു.

ഇതുപോലുള്ള നല്ല മനുഷ്യരാണ് കേരളത്തെ നയിക്കുന്നത് എന്ന ചിന്ത തന്നെ എനിക്ക് പ്രതീക്ഷ നൽകുന്നു. അധികാരത്തിന്റെ ശക്തിയേക്കാൾ മനുഷ്യസ്നേഹത്തിന്റെ ശക്തിയാണ് വലുതെന്ന് താങ്കൾ തെളിയിച്ചിരിക്കുന്നു. ജനങ്ങളുടെ ഹൃദയം കീഴടക്കുന്നത് പ്രസംഗങ്ങളിലൂടെയല്ല, അവരുടെ കണ്ണീരൊപ്പുന്നതിലൂടെയാണ് എന്ന് താങ്കളുടെ പ്രവർത്തനങ്ങൾ നമ്മെ പഠിപ്പിക്കുന്നു".- സജ്ന കുറിക്കുന്നു.

സജ്നയുടെ വാക്കുകൾ: "എന്റെ കണ്ണീരിന്റെ ഭാഷ മനസ്സിലാക്കിയത് ഒരു മുഖ്യമന്ത്രിയല്ല... ഒരു സഹോദരനായിരുന്നു. ഞാൻ തളർന്നുനിന്ന നിമിഷങ്ങളിൽ, സൈബർ ആക്രമണങ്ങളാലും വ്യാജ ആരോപണങ്ങളാലും വേദനിച്ച എന്നെ ഒരു ഫയലായോ പരാതിയായോ കാണാതെ ഹൃദയത്തോടെ കേട്ട ഒരാൾ.

ഞാൻ നേരിട്ട വേദനയും അനീതിയും മനസ്സിലാക്കി, എനിക്ക് നീതി ലഭിക്കാൻ കൂടെ നിന്ന ആ കരുതലും പിന്തുണയും ജീവിതത്തിൽ ഒരിക്കലും മറക്കില്ല. നന്ദി പറയാൻ വാക്കുകൾ തേടുമ്പോഴും, ഹൃദയം നിറയുന്നത് കണ്ണീരു കൊണ്ടാണ്. നന്ദി സാർ. സാർ, ഈ കുറിപ്പ് അവസാനിപ്പിക്കുന്നതിന് മുൻപ് എന്റെ ഹൃദയത്തോട് ഏറ്റവും അടുത്ത ചില നല്ല മനുഷ്യരെ കൂടി ഓർക്കാതെ വയ്യ.

ജീവിതം എന്നെ ഏറ്റവും കൂടുതൽ പരീക്ഷിച്ച സമയങ്ങളിൽ, ഞാൻ വഴിയറിയാതെ നിന്ന നിമിഷങ്ങളിൽ, എന്റെ കൈവിടാതെ കൂടെ നിന്ന എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഇന്ന് എനിക്ക് താങ്കളുടെ മുന്നിൽ എത്താനും എന്റെ വേദനകൾ തുറന്ന് പറയാനും കഴിയുമായിരുന്നില്ല. എന്റെ ജീവിതത്തിലെ ആ ഇരുണ്ട ദിവസങ്ങളിൽ അവർ എനിക്ക് പ്രതീക്ഷയും കരുത്തും നൽകി.

ഇന്ന് ഞാൻ സമാധാനത്തോടെ ഈ നന്ദിയുടെ വാക്കുകൾ എഴുതുന്നുണ്ടെങ്കിൽ, അതിൽ അവരുടെ സ്നേഹത്തിന്റെയും പിന്തുണയുടെയും വലിയൊരു പങ്കുണ്ട്. ഈ നിമിഷത്തിൽ അവരോടുള്ള എന്റെ നന്ദി ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് അറിയിക്കുന്നു. സത്യമായി പറഞ്ഞാൽ, രാഷ്ട്രീയത്തോട് എനിക്ക് മുമ്പ് പ്രത്യേകമായ താൽപ്പര്യമോ അടുപ്പമോ ഉണ്ടായിരുന്നില്ല.

എന്നാൽ താങ്കളെപ്പോലുള്ള മനുഷ്യരെ കാണുമ്പോൾ രാഷ്ട്രീയം എന്നതിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറി. ജനങ്ങളുടെ കണ്ണീരിന് വില കൊടുക്കുന്ന, അവരുടെ വേദന മനസ്സിലാക്കുന്ന, പ്രതിസന്ധിയിൽ ഒപ്പമിരിക്കുന്ന നേതാക്കളുള്ള ഒരു പ്രസ്ഥാനത്തോട് ബഹുമാനം തോന്നുന്നത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ഇന്ന് യുഡിഎഫ് പ്രസ്ഥാനത്തോടും എനിക്ക് വലിയ ആദരവും ബഹുമാനവും തോന്നുന്നു.

ഇതുപോലുള്ള നല്ല മനുഷ്യരാണ് കേരളത്തെ നയിക്കുന്നത് എന്ന ചിന്ത തന്നെ എനിക്ക് പ്രതീക്ഷ നൽകുന്നു. അധികാരത്തിന്റെ ശക്തിയേക്കാൾ മനുഷ്യസ്നേഹത്തിന്റെ ശക്തിയാണ് വലുതെന്ന് താങ്കൾ തെളിയിച്ചിരിക്കുന്നു. ജനങ്ങളുടെ ഹൃദയം കീഴടക്കുന്നത് പ്രസംഗങ്ങളിലൂടെയല്ല, അവരുടെ കണ്ണീരൊപ്പുന്നതിലൂടെയാണ് എന്ന് താങ്കളുടെ പ്രവർത്തനങ്ങൾ നമ്മെ പഠിപ്പിക്കുന്നു.

സാർ, ജീവിതത്തിൽ ചില ആളുകളെ നമ്മൾ ഒരിക്കലും മറക്കില്ല. അവർ ചെയ്ത സഹായത്തിന്റെ വലിപ്പം കൊണ്ടല്ല, അവർ നമ്മളോട് കാണിച്ച മനുഷ്യത്വത്തിന്റെ ആഴം കൊണ്ടാണ്. എന്റെ ജീവിതത്തിൽ അത്തരമൊരു സ്ഥാനമാണ് താങ്കൾക്കുള്ളത്. ദൈവം സാറിന് ആരോഗ്യവും ആയുസ്സും സന്തോഷവും നൽകട്ടെ. ഇനിയും ഒരുപാട് വർഷങ്ങൾ മനുഷ്യസ്നേഹവും കരുതലും നിറഞ്ഞ ഈ നേതൃത്വം കേരളത്തിന് ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

ഹൃദയം നിറഞ്ഞ നന്ദിയോടെയും സ്നേഹത്തോടെയും ആദരവോടെയും. ഫെയ്സ്ബുക്കിൽ കമന്റായി കുറിച്ച വാക്കുകളിൽ സജ്ന പറഞ്ഞത് ഇങ്ങനെയാണ് ഹൃദയത്തിന്റെ ആഴത്തിൽ നിന്നാണ് ഞാൻ ഈ വാക്കുകൾ എഴുതുന്നത്. ഇത് ഒരു രാഷ്ട്രീയ നേതാവിനുള്ള സന്ദേശം മാത്രമല്ല; എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളിൽ കരുതലും പിന്തുണയും അനുഭവിച്ച ഒരു മനുഷ്യനോടുള്ള നന്ദിയുടെ വാക്കുകളാണ്.

ജീവിതത്തിൽ ചില സമയങ്ങൾ വരും. നമ്മൾ പൂർണമായും ഒറ്റപ്പെട്ടുപോയതായി തോന്നുന്ന സമയങ്ങൾ. ചുറ്റുമുള്ളവർ പോലും തെറ്റിദ്ധരിക്കുകയും, ആരോപണങ്ങളും സൈബർ ആക്രമണങ്ങളും മാനസിക സമ്മർദ്ദങ്ങളും നമ്മെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സമയങ്ങൾ. അത്തരമൊരു ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോയത്.

ആ സമയത്ത് എനിക്ക് ഏറ്റവും കൂടുതൽ അത്ഭുതം തോന്നിയത് ഒരു മുഖ്യമന്ത്രിയുടെ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയിലല്ല, ഒരു സ്വന്തം സഹോദരനെപ്പോലെ മനുഷ്യസ്നേഹത്തോടെ സമീപിക്കുന്ന ഒരു വ്യക്തിയെ കാണാനായതാണ്. പലർക്കും അധികാരം ഉണ്ടാകും, പക്ഷേ മറ്റൊരാളുടെ വേദന മനസ്സിലാക്കുന്ന ഹൃദയം എല്ലാവർക്കും ഉണ്ടാകില്ല. ആ ഹൃദയം താങ്കൾക്കുണ്ട് എന്നതാണ് എന്നെ ഏറ്റവും കൂടുതൽ സ്പർശിച്ചത്.

Sajna Noor, V D Satheesan
'എന്റെ ഭർത്താവ് എന്നെക്കുറിച്ച് മോശമായി പറഞ്ഞെന്ന് പറഞ്ഞു, മോളെ അധിക്ഷേപിച്ചു; അൻസിബയ്ക്കെതിരെ 10 കോടിയുടെ മാനനഷ്ട കേസ് കൊടുക്കും'

എന്റെ വിഷമങ്ങൾ കേൾക്കുമ്പോഴും, ഞാൻ നേരിട്ട പ്രശ്നങ്ങളെ കാണുമ്പോഴും, ഒരു ഔപചാരികതയുടെ അകലം പാലിക്കാതെ സ്വന്തം കുടുംബാംഗത്തെപ്പോലെ കരുതലോടെ സമീപിച്ച ആ മനോഭാവം ഞാൻ ഒരിക്കലും മറക്കില്ല. സത്യമായി പറഞ്ഞാൽ, ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല മനുഷ്യരിൽ ഒരാളാണ് താങ്കൾ.

Sajna Noor, V D Satheesan
'അൻസിബ വിചാരിച്ചാൽ തകർന്നു പോകുന്ന ഒരാളല്ല ലക്ഷ്മി പ്രിയ; മത ചിഹ്നം വരാൻ പാടില്ലെന്ന് വാശി പിടിക്കുന്നത് എന്തിനാണ് ?'

ഇന്ന് സമൂഹത്തിൽ പലരും അധികാരത്തിന്റെ ഭാഷയാണ് സംസാരിക്കുന്നത്. പക്ഷേ താങ്കൾ മനുഷ്യത്വത്തിന്റെ ഭാഷയാണ് സംസാരിക്കുന്നത്. അതുകൊണ്ടാണ് ജനങ്ങൾ താങ്കളെ ഒരു രാഷ്ട്രീയ നേതാവായി മാത്രമല്ല, വിശ്വസിക്കാവുന്ന ഒരു മനുഷ്യനായി കാണുന്നത്".

Summary

Sajna Noor praises CM V D Satheesan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Image of Fathima thehalia
Murali Kunnumpurath, Unni Mukundan, Sharaf U Dheen
RJ Balaji, Karuppu
Bala, Kokila
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com