'അമ്മയെ വിദേശത്ത് കൊണ്ടുപോകുക എന്നത് സ്വപ്നം, ആ സന്തോഷം എന്തിനേക്കാളും വലുത്'; വിഘ്നേഷ് ശിവൻ

അമ്മയ്ക്കൊപ്പം സഹോദരിയും അവരുടെ മക്കളും വിഘ്നേഷിനൊപ്പം പിറന്നാൾ ആഘോഷിക്കാൻ എത്തിയിരുന്നു
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

സംവിധായകൻ വിഘ്നേഷ് ശിവന്റെ പിറന്നാൾ ദിനത്തിൽ വമ്പൻ സർപ്രൈസാണ് നയൻതാര ഒരുക്കിയിരുന്നത്. കുടുംബത്തിനൊപ്പം ദുബായിൽ ആയിരുന്നു പിറന്നാൾ ആഘോഷം. ഇപ്പോൾ അമ്മയ്ക്കൊപ്പം ദുബായിൽ ചെലവഴിച്ച ദിനങ്ങളെപ്പറ്റി ഹൃദയം തൊടുന്ന കുറിപ്പു പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ്. വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അമ്മയുടെ മുഖത്ത് വിടർന്ന ചിരിയും സന്തോഷവുമാണ് ഇതുവരെയുള്ള നേട്ടങ്ങളിൽ ഏറ്റവും മഹത്തരം എന്നാണ് വിഘ്നേഷ് കുറിക്കുന്നത്. 

അമ്മയ്ക്കൊപ്പം സഹോദരിയും അവരുടെ മക്കളും വിഘ്നേഷിനൊപ്പം പിറന്നാൾ ആഘോഷിക്കാൻ എത്തിയിരുന്നു. അമ്മയ്ക്കും സഹോദരിക്കുമൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് താരം കുറിപ്പ് പങ്കുവച്ചത്. കുടുംബത്തോടൊപ്പം ചെലവഴിച്ച ഈ പിറന്നാളാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ പിറന്നാളെന്നും വിഘ്‌നേഷ് ശിവൻ കുറിച്ചു. 

വിഘ്നേഷിന്റെ കുറിപ്പ്

എന്റെ അമ്മയെ വിദേശ രാജ്യങ്ങളിൽ കൊണ്ടുപോയി, അംബര ചുംബികളായ കെട്ടിടങ്ങളും പുതിയ പുതിയ ആളുകളും ഇതുവരെ കണ്ടിട്ടില്ലാത്ത വസ്തുക്കളും ഒക്കെ കാണിക്കുമ്പോൾ അമ്മയുടെ മുഖത്തുണ്ടാകുന്ന വ്യത്യസ്ത ഭാവങ്ങൾ കണ്ട് ആസ്വദിക്കുക എന്നത് എക്കാലത്തെയും എന്റെ സ്വപ്നമായിരുന്നു. അമ്മയുടെ മുഖത്ത് മിന്നിമായുന്ന ഈ സന്തോഷം എന്റെ ജീവിതത്തെ സംതൃപ്തമാക്കുന്നു. ഞാൻ ചെയ്യുന്ന എല്ലാ കഠിനാധ്വാനങ്ങൾക്കും അർഥമുണ്ടാകുന്നതും ജീവിതം പൂർണമാകുന്നതും ഇപ്പോൾ മാത്രമാണ്.  അമ്മയുടെ ഈ സന്തോഷം ജീവിതം എനിക്ക് തന്ന എല്ലാ നല്ല കാര്യങ്ങൾക്കും മുകളിലാണ്.

എന്റെ ഈ ജന്മദിനത്തിന് കുടുംബത്തോടൊപ്പം ദുബായ് സന്ദർശിച്ച ഈ കുറച്ച് ദിവസങ്ങളും അവരോടൊപ്പം ഞാൻ നെഞ്ചേറ്റിയ എല്ലാ ആവേശവും സന്തോഷവും എപ്പോഴും എന്റെ ഹൃദയത്തിൽ കുളിർമയായുണ്ടാകും.  എന്റെ ബക്കറ്റ് ലിസ്റ്റിലെ കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങളിൽ ഭൂരിഭാഗവും സത്യമാകാൻ സഹായിച്ച ദൈവത്തിനും പ്രപഞ്ചത്തിനും നന്ദി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com