എയർ ഇന്ത്യ കുവൈത്ത് - ഗോവ സെക്ടറിലെ സർവീസ് അവസാനിപ്പിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് - ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയർ ഇന്ത്യ. മെയ് മാസത്തിൽ ആരംഭിച്ച സർവീസ് ആണ് ഈ മാസം 31 ന് അവസാനിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്. ഈ റൂട്ടിൽ യാത്ര ചെയ്തു വരുന്ന പ്രവാസികൾക്ക് തീരുമാനം തിരിച്ചടിയാകും. ഗോവയിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് കുവൈത്തിൽ ജോലി ചെയ്ത് വരുന്നത്. അവർ ഇനി മുതൽ മറ്റു വിമാനങ്ങളെ ആശ്രയിക്കേണ്ടി വരും.
നേരിട്ടുള്ള സർവീസ്,ചെലവ് കുറവ് എന്നിങ്ങനെ നിരവധി കാരണങ്ങളാണ് കുവൈത്ത് - ഗോവ സെക്ടറിൽ യാത്ര ചെയ്യുന്നവർ എയർ ഇന്ത്യ എക്സ്പ്രസ്സ് തെരഞ്ഞെടുക്കാൻ കാരണം. എയർ ഇന്ത്യ യാത്ര അവസാനിപ്പിക്കുന്നതോടെ പ്രവാസികൾ കൂടുതൽ പണം മുടക്കി മറ്റ് വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടി വരും. നേരിട്ടുള്ള സർവീസ് കുറവായതിനാൽ മുംബൈ,ദോഹ,ദുബൈ എന്നീ എയർ പോർട്ടുകളിൽ മണിക്കൂറുകളോളം കാത്ത് കിടക്കേണ്ടിയും വരും.
സർവീസുകൾ വർധിപ്പിക്കാൻ ഇന്ത്യയും കുവൈത്തും തമ്മിൽ പുതിയ വ്യോമയാന കരാർ ഒപ്പു വെച്ചത്തോടെ മറ്റു കമ്പനികൾ കൂടുതൽ സർവീസുകൾ നടത്താൻ നടപടികൾ ആരംഭിക്കുമ്പോഴാണ് എയർ ഇന്ത്യയുടെ ഈ നീക്കം. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു ഗോവ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് നൽകി. പുതിയ കരാർ നിലവിൽ വന്ന സാഹചര്യത്തിൽ ചെന്നൈ, കൊച്ചി, ബംഗളൂരു, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിൽ നിന്നും കുവൈത്തിലേക്ക് വിവിധ കമ്പനികൾ കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
Gulf news: Air India Express to suspend direct Kuwait-Goa flights from July 31.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
