മനാമ: രാജ്യത്തെ റോഡുകളിൽ വാഹനമോടിക്കുന്നവർ പ്രകോപനപരമായ പെരുമാറ്റങ്ങളും ദേഷ്യവും നിയന്ത്രിക്കണമെന്ന് ബഹ്‌റൈൻ പൊലീസ്. അപകടമുണ്ടാകുമ്പോഴോ മറ്റ് സാഹചര്യങ്ങളിലോ ഡ്രൈവർമാർ നിയന്ത്രണം വിട്ട് പെരുമാറരുത്. ക്ഷമയോടെ സമാധാനപരമായി വാഹനമോടിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
അടുത്തിടെ ബഹ്റൈനിൽ യുവാക്കൾ തമ്മിൽ റോഡിൽ വച്ച് വാക്ക് തർക്കം ഉണ്ടായി. ഇതേത്തുടർന്ന് ഇതിലൊരാൾ വാഹനമുപയോഗിച്ച് മറ്റേയാളെ ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. ഇയാൾ ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല. പിന്നീട് വാഹനമോടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കേസിൽ കോടതി ഇയാളെ തടവ് ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. ഈ സംഭവത്തെത്തുടർന്നാണ് ക്ഷമയോടെ വേണം റോഡിലൂടെ വാഹനമോടിക്കുമ്പോൾ എന്ന് ബഹ്‌റൈൻ പൊലീസ് ഓർമ്മപ്പെടുത്തിയത്.
റോഡിലൂടെ വാഹനങ്ങൾ ഓടിക്കുമ്പോൾ തർക്കങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. റോഡ് നിയമങ്ങൾ പാലിക്കാതെ വാഹനമോടിക്കുന്നതും ഹോൺ മുഴക്കി പ്രകോപിക്കുന്നതുമെല്ലാം സ്ഥിരമായി കണ്ടു വരുന്ന കാഴ്ചകളാണ്. ഈ സമയത്ത് പ്രകോപിതരാകരുത്. പകരം ശാന്തമായി പ്രശ്‌നം പരിഹരിക്കുക. അല്ലെങ്കിൽ 999 എന്ന നമ്പറിൽ വിളിച്ച് പൊലീസിനെ വിവരം അറിയിക്കുക. തുടർനടപടികൾ പൊലീസ് സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates