മനാമ: കുട്ടികളുടെ ജനനം സമയബന്ധിതമായി രജിസ്റ്റർ ചെയ്യണമെന്ന് പ്രവാസികളെ ഓർമ്മപ്പെടുത്തി ബഹ്‌റൈൻ. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നത് കാരണം കുഞ്ഞുമായി ബന്ധപ്പെട്ട സർക്കാർ നടപടികൾക്ക് കാലതാമസം നേരിടും. ഇത് ഒഴിവാക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
കുട്ടികളുടെ ജനനം നിയമപരമായി രജിസ്റ്റർ ചെയ്യാൻ ബഹ്റൈനിൽ 15 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. ഈ സമയത്തിനുള്ളിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ മാതാപിതാക്കൾ കോടതിയെ സമീപിച്ചു അനുമതി വാങ്ങേണ്ടി വരും. പ്രസവവുമായി ബന്ധപ്പെട്ട ഫീസ് നൽകിയാൽ ആശുപത്രിയിൽ നിന്ന് പ്രാഥമിക രേഖ ലഭിക്കും. അതുമായി ബന്ധപ്പെട്ട അധികൃതരെ സമീപിക്കുക.
ഒരു ദിവസം മുതൽ ഏഴുദിവസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ ജനന സർട്ടിഫിക്കറ്റ് ഫീസ് 0.500 ബഹ്‌റൈൻ ദീനാറും ഒരാഴ്ചയിൽ കൂടുതൽ പ്രായമുള്ളവർ കുഞ്ഞുങ്ങൾക്ക് 0.900 ബഹ്‌റൈൻ ദീനാറുമാണ്. ജനന സർട്ടിഫിക്കറ്റ് കൃത്യ സമയത്ത് എടുത്തില്ലെങ്കിൽ കോടതി നടപടികളുമായി മുന്നോട്ട് പോകേണ്ടി വരും. ഇതിന് വലിയ ഒരു തുക നൽകേണ്ടി വരും. ഇതൊഴിവാക്കാൻ കൃത്യ സമയത്ത് രജിസ്റ്റർ ചെയ്യാനുള്ള നപടികൾ സ്വീകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
പാസ്പോർട്ട്,ഇൻഷുറൻസ്,വിദ്യാഭ്യാസം, എന്നിവയ്ക്ക് അപേക്ഷ നൽകുമ്പോൾ ജനനസർട്ടിഫിക്കറ്റ് നിർബന്ധമായും സമർപ്പിക്കണം. ജനന സർട്ടിഫിക്കറ്റ് എടുക്കുന്നതിൽ വീഴ്ച വരുത്തിയാൽ സ്കൂളുകളിൽ അഡ്മിഷൻ ലഭിക്കുന്നതിന് പോലും തടസമാകും. മതിയായ രേഖകൾ ഇല്ലാതെ രാജ്യത്ത് കുട്ടികളെ വളർത്തുന്നതും നിയമവിരുദ്ധമാണ് എന്നും അധികൃതർ ഓർമ്മിപ്പിച്ചു. നിയമപരമായ ഇത്തരം പ്രതിസന്ധിയിലകപ്പെട്ടവർക്ക് പ്രവാസി ലീഗൽ സെല്ലിനെ ബന്ധപ്പെടാം. ഇ-മെയിൽ വിലാസം pravasilegalcelbahrain@gmail.com.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates