സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് യാത്രാ ബത്ത; നിർണ്ണായക മാറ്റത്തിനൊരുങ്ങി ബഹ്‌റൈൻ
മനാമ: സ്വകാര്യമേഖലയിലെ ജീവനക്കാരുടെ യാത്രാബത്തയുമായി ബന്ധപ്പെട്ട് നിയമഭേദഗതികൊണ്ട് വരാൻ ബഹ്‌റൈൻ ഒരുങ്ങുന്നു. ഇതിനായി തൊഴിൽ നിയമത്തിൽ മാറ്റം കൊണ്ട് വരും. നിയമം പാർലമെന്റ് അംഗീകരിച്ചാൽ മാസംതോറും സ്വകാര്യ കമ്പനികൾ ജീവനക്കാർക്ക് യാത്രാക്കൂലി നൽകേണ്ടി വരും.
പാർലമെന്റിൽ ജലാൽ കാദം അൽ മഹ്ഫൂദ് എം.പിയാണ് ഇത് സംബന്ധിച്ച ഭേദഗതിയ്ക്കുള്ള നിർദേശം കൊണ്ട് വന്നത്. തൊഴിലാളികളുടെ ഉയർന്ന് വരുന്ന ജീവിതച്ചെലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ആണ് യാത്ര ബത്ത നൽകണം എന്ന ആവശ്യം മുന്നോട്ട് വെച്ചത് എന്ന് അദ്ദേഹം പറഞ്ഞു. ഭേദഗതി പാർലമെന്റ് അംഗീകരിച്ചാൽ കുറഞ്ഞത് 15 ദിർഹം വീതം തൊഴിലാളികൾക്ക് കമ്പനികൾ നൽകേണ്ടി വരും. എന്നാൽ കമ്പനി യാത്രാസൗകര്യം നൽകുന്നുണ്ടെങ്കിൽ ഈ തുക നൽകേണ്ടി വരില്ല.
പൊതുമേഖലയിലെ ജീവനക്കാർക്ക് 20 ദിർഹമാണ് യാത്രാകൂലിയായി നൽകുന്നത്. എന്നാൽ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. ഈ അസമത്വം തൊഴിൽ മേഖലയിൽ വലിയ വേർതിരിവ് സൃഷ്ടിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ലേബർ മന്ത്രാലയം നിർദേശിക്കുന്ന സ്ഥലങ്ങളിൽ മാത്രം തൊഴിലാളികൾക്ക് യാത്രാസൗകര്യം ഒരുക്കിയാൽ മതി എന്നാണ് നിയമം. ഈ നിയമത്തിൽ ഭേദഗതി വരുത്താനാണ് സർക്കാർ നീക്കം.
Gulf news: Bahrain set to introduce new law on travel allowance for private sector employees.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
