ദുബൈ: നിയന്ത്രണം വിട്ട വാഹനമിടിച്ച് ഏഷ്യൻ സ്വദേശിനിയായ യുവതി മരിച്ച സംഭവത്തിൽ പിഴ ശിക്ഷ വിധിച്ചു ദുബൈ കോടതി. 10,000 ദിർഹം പിഴ അടയ്ക്കാനും ആറ് മാസത്തേക്ക് പ്രതിയുടെ ലൈസൻസ് റദ്ദാക്കാനും കോടതി ഉത്തരവിട്ടു. യുവതിയുടെ കുടുംബത്തിന് 2 ലക്ഷം ദിർഹം (48 ലക്ഷം രൂപ)നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
വഴിയരികിലെ ബസ് സ്റ്റോപ്പിൽ നിൽക്കുയായിരുന്ന സ്ത്രീയെ അമിത വേഗത്തിൽ എത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പിന്നീട് ഏഷ്യക്കാരാനായ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അന്വേഷണത്തിൽ ബ്രേക്കിന് പകരം ഡ്രൈവർ ആക്സിലറേറ്റർ അമർത്തിയതാണ് അപകട കാരണമെന്ന് പൊലീസ് കണ്ടെത്തി.
ഈ കേസിൽ ക്രിമിനൽ കോടതി ഡ്രൈവർ കുറ്റക്കാരനാണെന്നു കണ്ടെത്തിയിരിക്കുന്നു. പിന്നീട് യുവതിയുടെ കുടുംബം ദുബൈ സിവിൽ കോടതിയെ സമീപിച്ചു. കൊല്ലപ്പെട്ട യുവതി ആയിരുന്നു കുടുംബത്തിന്റെ ഏക ആശ്രയമെന്നും നഷ്ടപരിഹാരം വേണമെന്നും അവർ കോടതിയിൽ ആവശ്യം ഉന്നയിച്ചു. കേസിൽ വിശദമായ വാദം കേട്ട കോടതി കുടുംബത്തിന് ഉണ്ടായ നഷ്ടത്തിന് പരിഹാരമായി 2 ലക്ഷം ദിർഹം നൽകാൻ വിധി പറയുക ആയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates