ഭർത്താവിന് വൃക്ക ദാനം ചെയ്ത യുവതിക്ക് പകരം ലഭിച്ചത് ക്രൂര പീഡനം; ഒടുവിൽ വിവാഹമോചനത്തിലേക്ക്

ഈ ബന്ധം ഇനി മുന്നോട്ട് കൊണ്ടുപോകാൻ യുവതിക്ക് താല്പര്യമില്ല എന്ന് അറിയിച്ചതിനെത്തുടർന്നാണ് ഹർജി നൽകിയതെന്ന് പരാതിക്കാരിയുടെ അഭിഭാഷക ഹവാര അൽ ഹബീബ് പറഞ്ഞു.
divorce
Kuwaiti woman files for divorce after donating kidney to husband who later married another woman and abused herchat gpt /ai
Updated on
1 min read

കുവൈത്ത് സിറ്റി: ഭർത്താവിന് വൃക്ക ദാനം ചെയ്ത യുവതി വിവാഹനമോചനത്തിന് ഹർജി നൽകി. വൃക്ക മാറ്റി വെച്ചതോടെ ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതോടെയാണ് വിവാഹനമോചനത്തിന് അപേക്ഷ നൽകിയത്. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ആരംഭിച്ചതായി യുവതിയുടെ അഭിഭാഷക വ്യക്തമാക്കി.

divorce
വേർപിരിയാനായി അ​സാ​രി​യയും അ​സു​റയും റിയാദിലെത്തി

നിയമം അനുസരിച്ച് മറ്റൊരാളെ വിവാഹം കഴിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമായി പരിഗണിക്കാനാവില്ല. എന്നാൽ, ഭർത്താവിന്റെ ജീവൻ നിലനിർത്താൻ വൃക്ക ദാനം ചെയ്ത ഭാര്യയെ ശാരീരികമായി ഉപദ്രവിച്ചത് അവർക്ക് വലിയ മാനസിക വേദനയുണ്ടാക്കി. അത് കൊണ്ട് ഈ ബന്ധം ഇനി മുന്നോട്ട് കൊണ്ടുപോകാൻ യുവതിക്ക് താല്പര്യമില്ല എന്ന് അറിയിച്ചതിനെത്തുടർന്നാണ് ഹർജി നൽകിയതെന്ന് പരാതിക്കാരിയുടെ അഭിഭാഷക ഹവാര അൽ ഹബീബ് പറഞ്ഞു.

divorce
റ​ഡാ​ർ യൂ​ണിറ്റു​ക​ൾ പണി തുടങ്ങി; കുവൈത്തിൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക (വിഡിയോ)

രാജ്യത്തെ നിയമപ്രകാരം മറ്റൊരാളെ ഉപദ്രവിക്കുന്നത് കുറ്റകരമാണ്. ശാരീരികവും മാനസികവുമായ പീഡനം ഭർത്താവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതിനാൽ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും കോടതിയിൽ ഉന്നയിക്കുമെന്നും അഭിഭാഷക വ്യക്തമാക്കി. ഇരുവരുടെയും ദാമ്പത്യത്തിൽ ഒരാൾ മാത്രമാണ് വിശ്വസ്തത പുലർത്തിയത്. മറ്റേയാൾ ചതിക്കുകയും ആക്രമിക്കുകയും ചെയ്തു. കോടതി ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അഭിഭാഷക ഹവാര അൽ ഹബീബ് അറിയിച്ചു.

Summary

Gulf news: Kuwaiti woman files for divorce and compensation after donating kidney to husband who later married another woman and abused her

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com