

മസ്കത്ത്: വൻ തോതിൽ മദ്യം സംഭരിച്ചു വിൽപ്പന നടത്തി വന്ന രണ്ട് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുഹാറിലുള്ള ഒരു വീട്ടിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. വിൽപ്പനക്കായി എത്തിച്ച 15,380 കുപ്പി മദ്യമാണ് ഇവിടെ നിന്നും റോയൽ ഒമാൻ പൊലീസ് കണ്ടെത്തിയത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കംപ്ലൈന്റ്‌സ് ആന്റ് റിസ്‌ക് അസ്സസ്‌മെന്റ് വിഭാഗവും,റോയൽ ഒമാൻ പൊലീസും സംയുക്തമായി പരിശോധന നടത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായി ഒമാൻ പൊലീസ് അറിയിച്ചു. ഇവരുടെ താമസ സ്ഥലത്ത് ഒളിപ്പിച്ച നിലയിലാണ് കുപ്പികൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായും തുടർ നടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് വ്യക്തമാക്കി.
അടുത്തിടെ മറ്റൊരു കേസിൽ സ്വകാര്യ കാറില്‍ അനധികൃതമായി വന്‍ തോതില്‍ മദ്യം കടത്തിയതിന് ഇന്ത്യക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇബ്രിയിലെ ഫഹൂദ് പ്രദേശത്ത് വച്ചാണ് ഇയാളെ ഓയില്‍ ആൻഡ് ഗ്യാസ് ഫെസിലിറ്റിസ് സെക്യൂരിറ്റി പൊലീസ് കമാന്‍ഡ് പിടികൂടിയത്. വിൽപനക്കായി എത്തിച്ച മദ്യമാണെന്ന് ഇയാൾ സമ്മതിച്ചതിനെത്തുടർന്ന് ഇയാൾക്കെതിരെ റോയൽ ഒമാൻ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates