ദുബൈ: ജോലി സ്ഥലത്തുണ്ടായ അപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ തൊഴിലാളിക്ക് 3.60 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. അബുദാബി പരമോന്നത കോടതിയാണ് വിധി പറഞ്ഞത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനായി കർശന നിയമങ്ങളാണ് രാജ്യത്ത് നിലവിലുള്ളത്. ഇത് കൃത്യമായി പാലിക്കണമെന്നും കോടതി ഓർമ്മപ്പെടുത്തി.
തൊഴിലുടമ സുരക്ഷാ ഉപകരണങ്ങൾ നൽകിയില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് അരയ്ക്ക് താഴെ തളർന്നു പോയി. തുടർ ചികിത്സകൾ ആവശ്യമാണെന്നും അതിനാൽ നഷ്ടപരിഹാരമായി 10 ദിർഹം വേണമെന്നായിരുന്നു തൊഴിലാളിയുടെ ആവശ്യം.
നേരത്തെ ഈ കേസ് ലേബർ കോടതി പരിഗണിക്കുകയും 1.1 മില്യൺ ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെ തൊഴിലാളിയും കമ്പനിയും അബുദാബിയിലെ പരമോന്നത കോടതിയെ സമീപിച്ചു.
അപകടത്തിൽപെട്ട തൊഴിലാളി സബ് കോൺട്രാക്ട് കൊടുത്ത കമ്പനിയുടെ ജീവനക്കാരനാണെന്നും ഇയാൾ സുരക്ഷാ ഉപകരണങ്ങൾ ധരിച്ചിരുന്നില്ലായെന്നും ഇത് ലേബർ കോടതിയിൽ തീർപ്പാക്കേണ്ട കേസ് ആണെന്നും കമ്പനി അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
എന്നാൽ ഇത് സംബന്ധിച്ച തെളിവുകൾ ഹാജരാക്കാൻ കമ്പനി അധികൃതർക്ക് കഴിഞ്ഞില്ല. ഇതോടെ കേസിൽ നഷ്ടപരിഹാര തുക 1.5 മില്യൺ ദിർഹമാക്കി ഉയർത്തി കോടതി വിധി പറയുക ആയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
