750 ഡോക്ടർമാർക്ക് കോവിഡ്; ഡൽഹിയിൽ ആരോ​ഗ്യ പ്രവർത്തകർക്കിടയിൽ വൈറസ് അതിവേ​ഗം പടരുന്നു 

750 ഡോക്ടർമാർക്ക് കോവിഡ്; ഡൽഹിയിൽ ആരോ​ഗ്യ പ്രവർത്തകർക്കിടയിൽ വൈറസ് അതിവേ​ഗം പടരുന്നു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡൽഹി: ഡൽഹിയിൽ ആരോ​ഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് അതിവേ​ഗം പടരുന്നു. 750 ലധികം ഡോക്ടർമാർ കോവിഡ് ബാധിതരായതോടെ പല ആശുപത്രികളും ഒപി പരിശോധന നിർത്തി വച്ചു. പത്ത് സർക്കാർ ആശുപത്രികളിലെ 1300 ലധികം ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്ച്ചയ്ക്കിടെ കോവിഡ് കണ്ടെത്തി. 

ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് പടർന്നതോടെ എയിംസ് ഉൾപ്പടെ ദില്ലിയിലെ പ്രധാന ആശുപത്രികളെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. ഒരു ദിവസത്തിനിടെ എംയിസിൽ നൂറിലധികം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാനൂറിലധികം ആശുപത്രി ജീവനക്കാർ ക്വാറന്റൈനിൽ കഴിയുകയാണ്. 

350ലധികം റെസിഡൻ്റ് ഡോക്ടർമാക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എയിംസിൽ ഓപി പരിശോധനകൾ നിർത്തി. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും തത്ക്കാലം ഏറ്റെടുക്കേണ്ട എന്നാണ് തീരുമാനം. 

സഫ്ദർജംഗ്, എൽഎൻജെപി ഉൾപ്പടെയുള്ള പത്ത് സർക്കാർ ആശുപത്രികളിലെ 1300 ൽ അധികം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. നഴ്സുമാരും, മറ്റ് പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പടെയാണിത്.  

ഗുരുതര ലക്ഷണങ്ങളില്ലാത്തതിനാൽ സമ്പർക്ക പട്ടികയിൽ ഉള്ളവർ ക്വാറന്റൈനിൽ പോകേണ്ടതില്ലെന്നാണ് നിലവിൽ ആശുപത്രി ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം. 

ഹരിയാനയിലെ പിജിഐഎംഎസ് ആശുപത്രിയിൽ 50 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗ വ്യാപനം കൂടുന്നത് രാജ്യത്തെ ആരോഗ്യ സംവിധാനത്തെ പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com