

ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് ബോധപൂർവ്വം തടസ്സപ്പെടുത്തുകയോ അനാദരവ് കാണിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇതിനായുള്ള പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ (ഭേദഗതി) ബിൽ വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സർക്കാർ അവതരിപ്പിക്കും. കേന്ദ്ര മന്ത്രിസഭ ഇതിനകം അംഗീകാരം നൽകിയ ബിൽ, തിങ്കളാഴ്ച സഭ സമ്മേളിക്കുമ്പോൾ ലോക്സഭയുടെ പരിഗണനയ്ക്ക് വന്നേക്കുമെന്നാണ് സൂചന. ദേശീയ ഗാനത്തിന് തുല്യമായ പരിരക്ഷനിലവിലുള്ള 1971-ലെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്സ് ടു നാഷണല്‍ ഓണര്‍ നിയമപ്രകാരം ദേശീയ ഗാനം , ദേശീയ പതാക, ഇന്ത്യൻ ഭരണഘടന എന്നിവയ്ക്ക് മാത്രമാണ് നിയമപരമായ പരിരക്ഷയുള്ളത്. ഇവയെ അപമാനിക്കുന്നത് ക്രിമിനൽ കുറ്റമാണ്. എന്നാൽ, പുതിയ ഭേദഗതിയിലൂടെ ദേശീയ ഗീതമായ വന്ദേമാതരത്തിനും ഇതേ നിയമപരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഗാനം ആലപിക്കുമ്പോൾ ബോധപൂർവ്വം തടസ്സമുണ്ടാക്കുകയോ അപമാനിക്കാൻ ശ്രമിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ നിയമത്തിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക ചടങ്ങുകളിൽ ദേശീയ ഗാനത്തിനൊപ്പം ദേശീയ ഗീതവും ആലപിക്കണമെന്ന് മുൻപ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നിയമനിർമ്മാണം. വർഷകാല സമ്മേളനത്തിൽ മറ്റ് പ്രധാന ബില്ലുകളുംവന്ദേമാതരം ഭേദഗതി ബില്ലിനൊപ്പം മറ്റ് ചില സുപ്രധാന നിയമനിർമ്മാണങ്ങളും ഈ വർഷകാല സമ്മേളനത്തിൽ ലോക്സഭയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.
ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ, 2026: രണ്ടു വർഷത്തിനു ശേഷം റിപ്പോർട്ട് ചെയ്യുന്ന ജനന-മരണ രജിസ്ട്രേഷനുകൾക്ക് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ അനുമതി നിർബന്ധമാക്കുന്ന ബിൽ.
എഫ്.സി.ആർ.എ ഭേദഗതി ബിൽ, 2026: എൻ.ജി.ഒകളുടെ വിദേശ ഫണ്ടിങ് ദുരുപയോഗം തടയാനും നിബന്ധനകൾ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സർക്കാരിന് അധികാരം നൽകുന്ന ബിൽസുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം സംബന്ധിച്ച ഭേദഗതി ബിൽ, 2026
പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കുന്നതോടെ രാജ്യത്തിന്റെ ദേശീയ പ്രതീകങ്ങളെയും ഗീതങ്ങളെയും ആദരിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് കൂടുതൽ ശക്തമാകും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates