റെയില്‍വേയുടെ ഓണ്‍ലൈന്‍ ലഗേജ് ബുക്കിങ് ഇന്നുമുതല്‍; ലഗേജ് പരിധി അറിയാം

അയക്കേണ്ട ലഗേജിന്റെ തൂക്കം നോക്കി തുക അടച്ച് രസീത് കൈവശം വെക്കുക.
Railway
Railway's online luggage bookingഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: ട്രെയിന്‍മാര്‍ഗം അധിക ലഗേജ് കൊണ്ടുപോകാന്‍ ഇനി മുതല്‍ സ്റ്റേഷനിലെത്തി ക്യൂ നിന്ന് മുഷിയേണ്ട. ലഗേജ് ബുക്കിങിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍ തുടങ്ങും.

https://parcel.indianrail.gov.in/ എന്ന വെബ്‌സൈറ്റിലൂടെയാണ് അധിക ലഗേജ് ബുക്ക് ചെയ്യേണ്ടത്. ടിക്കറ്റ് ബുക്കുചെയ്ത യാത്രക്കാര്‍ക്ക് വെബ്‌സൈറ്റില്‍ക്കയറി യാത്രയുടെയും ലഗേജിന്റെയും വിവരങ്ങള്‍ നല്‍കിയാല്‍ അടയ്‌ക്കേണ്ട തുക സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. ഈ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് യാത്ര ആരംഭിക്കുന്ന സ്റ്റേഷനിലെ പാഴ്‌സല്‍ കൗണ്ടറില്‍ നല്‍കിയാല്‍ മതിയാകും. അയക്കേണ്ട ലഗേജിന്റെ തൂക്കം നോക്കി തുക അടച്ച് രസീത് കൈവശം വെക്കുക.

യാത്ര അവസാനിക്കുന്ന സ്റ്റേഷനില്‍ രസീത് ഹാജരാക്കി ലഗേജ് കൈപ്പറ്റാം. ലഗേജ് സ്റ്റേഷനിലെത്തിയാല്‍ രജിസ്റ്റര്‍ചെയ്ത മൊബൈല്‍ നമ്പറിലേക്ക് സന്ദേശം വരും. 'ട്രാക്ക് ആന്‍ഡ് ട്രെയ്‌സ്' സംവിധാനം വഴി ലഗേജിന്റെ തത്സമയവിവരങ്ങള്‍ അറിയാം.

വിവിധ ക്ലാസ് യാത്രക്കാരുടെ ലഗേജ് പരിധി ഇങ്ങനെയാണ്.

സെക്കന്‍ഡ് ക്ലാസ്(ജനറല്‍)- 35 കിലോഗ്രാംവരെ സൗജന്യം, 70 കിലോഗ്രാംവരെ പണമടയ്ക്കണം.

സ്ലീപ്പര്‍ ക്ലാസ്- 40 കിലോഗ്രാംവരെ സൗജന്യം. 80 കിലോഗ്രാംവരെ പണമടയ്ക്കണം.

എ.സി. ചെയര്‍കാര്‍:സൗജന്യവും പരമാവധി പരിധിയും 40 കിലോഗ്രാംമാത്രം.

എ.സി. ടു ടിയര്‍: 50 കിലോഗ്രാംവരെ സൗജന്യം. 100 കിലോഗ്രാംവരെ പണമടയ്ക്കണം

ഫസ്റ്റ് ക്ലാസ് എ.സി. 70 കിലോഗ്രാം വരെ സൗജന്യം. 150 കിലോഗ്രാംവരെ പണമടയ്ക്കണം.

Railway
'പരീക്ഷാ സമ്പ്രദായം പരിഷ്‌കരിക്കുന്നതിലേക്ക് മികച്ച ചുവടുവെപ്പ്'; ചോദ്യചോർച്ച ബിൽ പാസ്സാക്കിയതിൽ കേന്ദ്രത്തെ അഭിനന്ദിച്ച് സോനം വാങ്ചുക്
Railway
പൊതുപരീക്ഷാ നിയമഭേദഗതി ബില്‍ രാജ്യസഭയും പാസ്സാക്കി; പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ തള്ളി
Railway
തമിഴ്‌നാട്ടില്‍ അരും കൊല; ഭാര്യയേയും അമ്മയേയും യുവാവ് വെട്ടിക്കൊന്നു, അരിവാളുമായി പൊലീസ് സ്റ്റേഷനിലെത്തി
Summary

Railway's online luggage booking starts today; Know the luggage limits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com