മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി; 27കാരന്‍ വീട് പൂട്ടി സ്ഥലം വിട്ടു

വയോധികരായ ദമ്പതികള്‍ സഹായത്തിനായി ഉറക്കെ നിലവിളിച്ചെങ്കിലും പതിവ് വഴക്കാണെന്ന് കരുതി അയല്‍വാസികളാരും ശ്രദ്ധിച്ചില്ല.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ബംഗളൂരു: മാതാപിതാക്കളെ കൊല്ലപ്പെടുത്തിയ ശേഷം 27കാരന്‍ വീട് പൂട്ടി സ്ഥലം വിട്ടു. ബംഗളൂരുവിലാണ് സംഭവം. തിങ്കളാഴ്ച രാത്രി എട്ടരയ്ക്കും ഒന്‍പതരയ്ക്കും ഇടയിലാണ് കൊലപാതകം നടന്നതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണണര്‍ ബിഎം ലക്ഷ്മി പ്രസാദ് പറഞ്ഞു.

പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഭാസ്‌കര്‍ (61) ശാന്ത (60) എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ ശരത്താണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

വയോധികരായ ദമ്പതികള്‍ സഹായത്തിനായി ഉറക്കെ നിലവിളിച്ചെങ്കിലും പതിവ് വഴക്കാണെന്ന് കരുതി അയല്‍വാസികളാരും ശ്രദ്ധിച്ചില്ല. ശരത്ത് മാതാപിതാക്കള്‍ക്കൊപ്പവും മൂത്തസഹോദരന്‍ സജിത്ത് സമീപസ്ഥലത്തുമാണ് താമസം. സജിത്ത് മാതാതാക്കളെ ഫോണില്‍ വിളിച്ചപ്പോള്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയില്‍ കണ്ടെത്തി. വാതില്‍ തള്ളിത്തുറന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മാതാപിതാക്കളെ കണ്ടത്.

മരിച്ച ശാന്ത വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്നെന്നും ഭര്‍ത്താവ് ഭാസ്‌കര്‍ കാന്റീനിലെ ക്യാഷറായിരുന്നെന്നും പൊലീസ് പറഞ്ഞു. ഉള്ളാല്‍ സ്വദേശികളായ കുടുംബം 12 വര്‍ഷം മുമ്പാണ് ബംഗളൂരുവിലേക്ക് താമസം മാറിയത്. ശരത്തും മാതാപിതാക്കളും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com