

ഹേഗ്: പാകിസ്ഥാൻ അനധികൃതമായി തടവിൽ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന്റെ കേസിൽ ഇന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദം തുടങ്ങും. ഇന്ത്യയ്ക്ക് വേണ്ടി ഹരീഷ് സാല്‍വെയാണ് ഹാജരാകുക. കുൽഭൂഷണ്‍ ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേസിന്റെ പ്രാധാന്യം വർധിച്ചിരിക്കുകയാണ്.
കുൽഭൂഷണ്‍ ജാദവിന് കോണ്‍സുലാർ ബന്ധം പാക്കിസ്ഥാൻ നിഷേധിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യ വാദിക്കും. അതേസമയം കുൽഭൂഷൺ മുസ്ലിം പേരിലെടുത്ത പാസ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ടെന്നും, ബലൂചിസ്ഥാനിൽ ചാര പ്രവര്‍ത്തനത്തിന് എത്തിയെന്നതിന് തെളിവുണ്ടെന്നുമാണ് പാകിസ്ഥാൻ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates