ഡല്‍ഹിക്ക് ആയിരം കിലോമീറ്ററകലെ ചൈനീസ് ബങ്കറുകളെന്ന് റിപ്പോര്‍ട്ട്;  പ്രതിരോധം ശക്തമാക്കി ഇന്ത്യ 

ഡല്‍ഹിക്ക് ആയിരം കിലോമീറ്ററകലെ ചൈനീസ് ബങ്കറുകളെന്ന് റിപ്പോര്‍ട്ട്;  പ്രതിരോധം ശക്തമാക്കി ഇന്ത്യ 

പ്രാദേശിക സഹകരണം മെച്ചപ്പെടുത്താന്‍ എന്ന പേരിലായിരുന്നു ചൈന ഇവിടേക്ക് സൈനികരെ വിന്യസിച്ചത്. ക്രമേണെ ഇത് സൈനിക കേന്ദ്രമാക്കി മാറ്റുകയായിരുന്നു.  
Published on

ന്യൂഡല്‍ഹി: തിബറ്റിലെ ലാസ വിമാനത്താവളത്തിനടുത്ത് ചൈന ബങ്കറുകള്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സഹകരണം മെച്ചപ്പെടുത്താന്‍ എന്ന പേരിലായിരുന്നു ചൈന ഇവിടേക്ക് സൈനികരെ വിന്യസിച്ചത്. ക്രമേണെ ഇത് സൈനിക കേന്ദ്രമാക്കി മാറ്റുകയായിരുന്നു.  ന്യൂഡല്‍ഹിയില്‍ നിന്നും വെറും 1350 കിലോമീറ്റര്‍ അകലം മാത്രമേ ലാസ വിമാനത്താവളത്തിലേക്ക് ഉള്ളൂ എന്നത് കൊണ്ട് തന്നെ ചൈനയുടെ നീക്കം ഗൗരവമായി കാണുന്നുണ്ടെന്ന് പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 

ദോക്ലാം വിഷയത്തില്‍ ഇടഞ്ഞെങ്കിലും ഇന്ത്യയും ചൈനയുമായി നിലവില്‍ സമാധാനപരമായ ബന്ധമാണ് ഉള്ളത്. എന്നാല്‍ തിബറ്റന്‍ അതിര്‍ത്തിയിലെത്തി ഭൂഗര്‍ഭ ബുള്ളറ്റ് പ്രൂഫ് സങ്കേതങ്ങള്‍ ചൈന നിര്‍മ്മിക്കുന്നത് അത്ര നല്ല പ്രതികരണം അല്ല എന്നാണ് പ്രതിരോധ വകുപ്പിന്റെ വിലയിരുത്തല്‍. ശത്രുതയിലുള്ള രാജ്യങ്ങള്‍ ചെയ്യുന്ന പ്രവൃത്തിയാണ് ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. 

അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ഇന്ത്യന്‍ സൈന്യം ശക്തമാണെന്നും അതിര്‍ത്തിയിലെ പ്രതിരോധം വര്‍ധിപ്പിക്കുമെന്നും മന്ത്രാലയം റിപ്പോര്‍ട്ടിന്‍മേല്‍ വിശദീകരണം പുറപ്പെടുവിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com