മൊയ്തീന്‍
മൊയ്തീന്‍

ഇറിഗേഷന്‍ പ്രൊജക്ടിന്റെ പേരു പറഞ്ഞ് തട്ടിയെടുത്തത് 175 ലാപ്‌ടോപ്പുകള്‍; അറസ്റ്റ്

175ഓളം ലാപ്‌ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസില്‍ ഇറിഗേഷന്‍ ജീവനക്കാരന്‍ അറസ്റ്റില്‍
Published on


പെരുമ്പാവൂര്‍:  175ഓളം ലാപ്‌ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസില്‍ ഇറിഗേഷന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഒക്കല്‍ വല്ലം പണിക്കരുകുടി വീട്ടില്‍ അന്‍സിഫ് മൊയ്തീന്‍ (30)ആണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. പെരിയാര്‍ വാലി ഇറിഗേഷന്‍ പ്രൊജക്ടിലെ സ്റ്റോര്‍ കീപ്പറാണ് മൊയ്തീന്‍. ഇറിഗേഷന്‍ പ്രൊജക്ടിന്റെ ആവശ്യത്തിലേക്കാണെന്ന് പറഞ്ഞ് നെറ്റ് ലോഗ് സൊലൂഷന്‍ എന്ന സ്ഥാപനത്തില്‍ നിന്ന് 175 ഓളം ലാപ്‌ടോപ്പുകള്‍ ക്വട്ടേഷന്‍ പ്രകാരം ക്രെഡിറ്റ് സംവിധാനത്തില്‍ വാങ്ങി. തുടര്‍ന്ന് പണം നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. 

പെരിയാര്‍ വാലിയുടെ പെരുമ്പാവൂര്‍ ഓഫീസില്‍ ലാപ്‌ടോപ്പുകള്‍ ഇറക്കിവച്ച ശേഷം വീട്ടിലേക്ക് കടത്തുകയായിരുന്നു. സ്വന്തം ആവശ്യത്തിനെന്നാണ് അവിടത്തെ ഉദ്യോഗസ്ഥരെ വിശ്വസിപ്പിച്ചിരുന്നത്. ക്വാറി ലൈസന്‍സ് കിട്ടുന്നതിനായി വ്യാജരേഖ ചമച്ച കേസിലും ഇയാള്‍ കൂട്ടു പ്രതിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com