വിവാഹ സാരിയില്‍ കറുത്ത പാടുകള്‍; വ്യാപാരി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

75,040 രൂപയാണ് വീട്ടമ്മയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
court
court ഫയല്‍
Updated on
1 min read

കൊച്ചി: കേടുപാടുകള്‍ ഉള്ള വിവാഹ സാരി മാറ്റി നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് വീട്ടമ്മയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്ത്ൃ തര്‍ക്ക പരിഹാര കോടതി. 75,040 രൂപയാണ് വീട്ടമ്മയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

വ്യാപാരിയുടെ സേവനത്തില്‍ അപര്യാപ്തതയും അധാര്‍മ്മികമായ കച്ചവട രീതിയും ഉണ്ടെന്ന് കമ്മീഷന്‍ പ്രസിണ്ടന്റ് ഡി ബി ബിനു, മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ ചേര്‍ന്ന ബെഞ്ച് വ്യക്തമാക്കി.

ചങ്ങനാശ്ശേരി സ്വദേശി പ്രൊഫസര്‍ സാറതോമസ് മകളുടെ വിവാഹത്തിനായാണ് കൊച്ചിയിലെ കല്യാണ്‍ സില്‍ക്കില്‍ നിന്നും 2018 ജനുവരി 12ന് മുപ്പതിനായിരത്തി നാല്‍പതു രൂപ നല്‍കി സില്‍ക്ക് സാരി വാങ്ങിയത്.

court
സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു; ബെം​ഗളൂരുവിൽ മലയാളി ബാലിക ​ഗുരുതരാവസ്ഥയിൽ

വിവാഹം നടക്കാത്ത സാഹചര്യത്തില്‍ സാരി ഉപയോഗിച്ചില്ല. 2019 ജനുവരി 23ന് പരാതിക്കാരി സാരി പരിശോധിച്ചപ്പോള്‍ കറുത്ത പാടുകള്‍ കണ്ടു. വ്യാപാരിയെ സമീപിച്ചപ്പോള്‍ സാരി മാറ്റി നല്‍കാമെന്ന് ആദ്യം ഉറപ്പുനല്‍കി നല്‍കിയെങ്കിലും പിന്നീട് വാക്കു പാലിച്ചില്ല. സാരി നിര്‍മ്മിച്ചതിലെ ന്യൂനത മൂലമാണ് ഇത് സംഭവിച്ചതെന്നും നഷ്ടപരിഹാരവും സാരിയുടെ വിലയും നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പരാതിക്കാരിയല്ല പകരം അവരുടെ മകളാണ് യഥാര്‍ത്ഥത്തില്‍ സാരി വാങ്ങിയതെന്നും എതിര്‍കക്ഷി കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു. സാരിക്ക് നിര്‍മ്മാണ ന്യൂനതയില്ലെന്നും വാദം ഉണ്ടായി.

കാറ്റു കടക്കാത്ത പെട്ടിയില്‍ ദീര്‍ഘകാലം സാരി സൂക്ഷിച്ചത് മൂലമാണ് കേടുപാടുണ്ടായത്. ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ ഉപഭോക്താവിന് മുന്നറിയിപ്പ് നല്‍കിയതായും വ്യാപാരി കോടതിയെ ബോധിപ്പിച്ചു. സാരി എങ്ങനെയാണ് സൂക്ഷിക്കേണ്ടതെന്ന വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ എതിര്‍കക്ഷി ഉപഭോക്താവിന് നല്‍കിയതായി കാണുന്നില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com