ഇന്‍സ്‌പെക്ടര്‍ സൈജു/ ടിവി ദൃശ്യം
ഇന്‍സ്‌പെക്ടര്‍ സൈജു/ ടിവി ദൃശ്യം

പീഡനക്കേസില്‍ ഇന്‍സ്‌പെക്ടര്‍ ഒളിവില്‍; യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ചതിന് ഭാര്യയ്ക്കും മകള്‍ക്കുമെതിരെ കേസ്

ബലാത്സംഗക്കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഇന്‍സ്പെക്ടര്‍ എ വി സൈജുവിന്റെ ഭാര്യയ്ക്കും മകള്‍ക്കും എതിരെ കേസ്
Published on

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഇന്‍സ്പെക്ടര്‍ എ വി സൈജുവിന്റെ ഭാര്യയ്ക്കും മകള്‍ക്കും എതിരെ കേസ്. പീഡനത്തിന് ഇരയായ യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ചു എന്ന പരാതിയിലാണ് സൈജുവിന്റെ ഭാര്യയെയും മകളെയും പ്രതികളാക്കി നെടുമങ്ങാട് പൊലീസ്് കേസെടുത്തത്. ഇന്‍സ്‌പെക്ടറുടെ വീട്ടില്‍ പരാതി പറയാന്‍ എത്തിയപ്പോള്‍ യുവതിയെ ആക്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. അതേസമയം സൈജു ഇപ്പോഴും ഒളിവിലാണ്.

പീഡനക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ വ്യാജരേഖയുണ്ടാക്കിയതിനാണ് സൈജുവിനെ സസ്‌പെന്‍ഡ് ചെയ്തത്. വ്യാജരേഖയുണ്ടാക്കാന്‍ സഹായിച്ചതിന് മലയിന്‍കീഴ് സ്റ്റേഷനിലെ റൈറ്റര്‍ പ്രദീപിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു. 

മലയില്‍കീഴ് ഇന്‍സ്പെക്ടര്‍ ആയിരുന്നപ്പോള്‍ പരാതിയുമായി എത്തിയ ഡോക്ടറെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് സൈജു. ഈ കേസില്‍ നിന്നും രക്ഷപ്പെടാനാണ് സൈജു, പരാതിക്കാരിയായ വനിതാ ഡോക്ടര്‍ക്കെതിരെ റൈറ്റര്‍ പ്രദീപിന്റെ സഹായത്തോടെ വ്യാജരേഖയുണ്ടാക്കിയത്. ഈ രേഖയുടെ പിന്‍ബലത്തില്‍ സൈജു ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടിയിരുന്നു.

2019 ല്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നായിരുന്നു ഡോക്ടറുടെ പരാതി. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഡോക്ടര്‍ പരാതിയില്‍ വ്യക്തമാക്കി. ഈ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ മറ്റൊരു ലൈംഗിക പീഡനക്കേസിലും സൈജു കുടുങ്ങി.

വര്‍ഷങ്ങളായി കുടുംബസുഹൃത്തായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു അടുത്ത കേസ്. വര്‍ഷങ്ങളായുള്ള കുടുംബ സൗഹൃദം മുതലെടുത്ത് നിര്‍ബന്ധിച്ച് െൈലംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയില്‍ നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. ലൈംഗിക പരാതി ഉയര്‍ന്നതോടെ, സൈജുവിനെ എറണാകുളത്തേക്ക് സ്ഥലംമാറ്റുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com