ആന വേണോ ആന?ഈ ഗ്രാമം ഒരാനച്ചന്തയാണ്!

കാലക്രമേണ, ചേരപ്പള്ളി വിവിധ ഡിസൈനുകളിലും വലുപ്പങ്ങളിലുമുള്ള തടി ആനകളുടെ ഒരു കേന്ദ്രമായി മാറി. “ഇത് ഒരിക്കലും സാമ്പത്തിക നഷ്ടം വരുത്തിയിട്ടില്ലാത്ത ഒരു വ്യാപാരമാണ്. ഞങ്ങൾക്ക് ഒരിക്കലും വാങ്ങുന്നവരെ അന്വേഷിക്കേണ്ടി വന്നിട്ടില്ല - അവർ ഞങ്ങളുടെ ആനകളെ തേടി വരുന്നു,” ശശിധരൻ പറയുന്നു.
The elephant village, Thiruvananthapuram,Cherapally village,elephant sculptures
The elephant village in ThiruvananthapuramVincent Pulickal TNIE
Updated on
3 min read

ആനപ്പേടിയിൽ കേരളത്തിലെ പല സ്ഥലങ്ങളും ഭയന്നു വിറച്ചു നിൽക്കുമ്പോൾ തിരുവനന്തപുരത്തൊരു ​ഗ്രാമം അനകൾക്കൊപ്പമാണ് ജീവിക്കന്നത്. അവരുടെ ഊണും ഉറക്കവുമൊക്കെ ആനകളോട് ചേർന്ന് നിന്നാണ്. ആ ​ഗ്രാമത്തിലെ ജീവിതം തന്നെ ആനകളിലൂടെയാണ് മുന്നോട്ട് പോകുന്നത്. ആനകളാണ് അവരുടെ പ്രധാന വരുമാന മാ‍ർ​ഗങ്ങളിലൊന്ന്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ആനകളെ വിൽപ്പന നടത്തി ജീവിക്കുന്ന ഒരു ​ഗ്രാമം. ഇത് കാടിന് നടുവിലൊന്നുമല്ല. തിരുവനന്തപുരം ജില്ലയിലെ ആര്യനാടിന് സമീപമുള്ള ചേരപ്പള്ളി എന്ന ​ഗ്രാമമാണ് ആനകൾക്കൊപ്പം ആനപ്പേടിയില്ലാതെ ജീവിക്കുന്നത്. ജീവൻ തുടിക്കുന്ന ആന ശിൽപ്പങ്ങളാണ് ആ നാടി​ന്റെ അടയാളം.

ഈട്ടി തടയിൽ വിവിധ വലിപ്പത്തിൽ ആനകളെ നിർമ്മിച്ച് അതിലൂടെ വരുമാനം കണ്ടെത്തി ഉപജീവനം നടത്തുന്ന നിരവധി കുടുംബങ്ങളാണ് ഇവിടെയുള്ളത്. നൂറുകണക്കിന് ആളുകൾക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ നൽകുന്ന മേഖല കൂടെയാണ് ഇവിടുത്തെ ആനനിർമ്മാണം.

elephant sculptures ,Cherapally,The elephant village
elephant sculptures Vincent Pulickal TNIE
The elephant village, Thiruvananthapuram,Cherapally village,elephant sculptures
കോട്ടയത്തിന്റെ 'നീലക്കുറിഞ്ഞി', ആമ്പലിൽ പൂവിടുന്ന ഒരു ഗ്രാമത്തിന്റെ സ്വപ്നങ്ങൾ

തലമുറകൾ കൈമാറി വന്നതാണ് ഇവിടുത്തെ ആനനിർമ്മാണത്തി​ന്റെ ചരിത്രം. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ഈട്ടിത്തടിയിൽ ആനയെ നിർമ്മിക്കുന്ന നിരധിപേർ ഇവിടെയുണ്ടായിരുന്നു. അവരുടെ ഇന്നത്തെ തലമുറയിലുള്ളവരാണ് ഇപ്പോഴും ഈ തൊഴിൽ ചെയ്യുന്നത്. പലകാരണങ്ങളാൽ ഈ തൊഴിലിൽ നിന്ന് മാറി വേറെ തൊഴിലുകൾ കണ്ടെത്തി പോയവരുണ്ടെങ്കിലും ഇന്ന് ​ഗ്രാമത്തിലെ പ്രധാനപ്പെട്ട തൊഴിൽ മേഖല തടിയാന നിർമ്മാണം തന്നെയാണ്.

"സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തിൽ മുറിച്ചുമാറ്റിയ ഈട്ടി മരങ്ങളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് പൂർവ്വികർ ശിൽപ്പങ്ങൾ നിർമ്മിച്ചതോടെയാണ് ഇതെല്ലാം ആരംഭിച്ചത്," ആറ് പതിറ്റാണ്ടായി ഈ തൊഴിലിൽ പ്രവർത്തിക്കുന്ന 75 കാരനായ കെ ജി ശശിധരൻ പറയുന്നു. "ആനകളുടെ ശിൽപങ്ങൾ ജനപ്രിയമായി. താമസിയാതെ, കൂടുതൽ കുടുംബങ്ങൾഈ തൊഴിലിലേക്ക് വന്നു."

കാലക്രമേണ, ചേരപ്പള്ളി വിവിധ ഡിസൈനുകളിലും വലുപ്പങ്ങളിലുമുള്ള തടി ആനകളുടെ ഒരു കേന്ദ്രമായി മാറി. “ഇത് ഒരിക്കലും സാമ്പത്തിക നഷ്ടം വരുത്തിയിട്ടില്ലാത്ത ഒരു വ്യാപാരമാണ്. ഞങ്ങൾക്ക് ഒരിക്കലും വാങ്ങുന്നവരെ അന്വേഷിക്കേണ്ടി വന്നിട്ടില്ല - അവർ ഞങ്ങളുടെ ആനകളെ തേടി വരുന്നു,” ശശിധരൻ പറയുന്നു.

elephant village,,elephant sculptures, Cherapally
Sasidharan KG Vincent Pulickal TNIE
The elephant village, Thiruvananthapuram,Cherapally village,elephant sculptures
കനകക്കുന്ന് കൊട്ടാരം സംരക്ഷിത സ്മാരക പദവിക്ക് യോഗ്യമല്ലെന്ന് പുരാവസ്തുവകുപ്പ്

ഒരിക്കലും സാമ്പത്തിക നഷ്ടം ഉണ്ടാകാത്ത ഒരു തൊഴിൽ മേഖലയെന്നാണ് കഴിഞ്ഞ 62 വർഷമായി ഈ മേഖലയിൽ തൊഴിലെടുക്കുന്ന കെ ജി ശശിധരൻ പറയുന്നത്. നിർമ്മിച്ച ശില്പങ്ങൾ വിൽക്കുന്നതിന് വിപണി തേടി നടക്കേണ്ടിവരാറുമില്ല. വിവിധ വലിപ്പങ്ങളിൽ നിർമ്മിക്കുന്ന ആനകളു ടെ ശില്പങ്ങൾ വാങ്ങുന്നതിനായി കണ്ടും കേട്ടുമറിഞ്ഞ് ആവശ്യക്കാർ ചേരപ്പള്ളിയിൽ എത്തുകയാണ് പതിവെന്ന് ശശിധരൻ പറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ധാരാളം ആവശ്യക്കർ എത്താറുണ്ട്.ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും വിദേശത്ത് നിന്നും ആനയ്ക്കായി ഇവർക്ക് ഓ‍ർഡർ ലഭിക്കാറുണ്ട്. അടുത്തിടെ, യുഎസിൽ നിന്നുള്ള ഓ‍‍ർഡർ പ്രകാരം ശിൽപ്പങ്ങൾ നിർമ്മിച്ചു കൊടുത്തു. മുന്നൂറ് രൂപ മുതൽ ഏഴ് ലക്ഷം രൂപ വരെ വിലയുള്ളവയാണ് ആന ശിൽപ്പങ്ങൾ ഇവിടെ നിന്ന് വിറ്റുപോയിട്ടുണ്ട്. ആന ശിൽപ്പത്തി​ന്റെ ഉയരം കണക്കാക്കിയാണ് വിലയിടുത്തുന്നത്. ഉയരും കൂടുന്തോറും വില കൂടും. അവർ പറഞ്ഞു.

ഇടക്കാലത്ത് ഈ മേഖല ഉപേക്ഷിച്ച് മറ്റ് തൊഴിൽ തേടിയവർ, തൊഴിലുറപ്പ് ജോലിക്ക് പോകുന്നവരൊക്കെ തങ്ങളുടെ ഒഴിവ് സമയങ്ങളിൽ ശിൽപ്പങ്ങൾ നിർമ്മിച്ച് അതിലൂടെയും വരുമാനം കണ്ടെത്തുന്നു. വീടുകളിൽ തന്നെ തൊഴിലിടമാക്കുന്നതിനാൽ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഇതിൽ പങ്കാളികളാകുന്നു. സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാവർക്കും ഈ തൊഴിൽ ചെയ്യാനാകും. ഏത് കലാവസ്ഥയിലും ശിൽപ്പനി‍ർമ്മാണത്തിന് തടസ്സമില്ല. അതിനാൽ തൊഴിലും വരുമാനവും തടസ്സപ്പെടാറുമില്ല അവർ പറയുന്നു.

elephant village,,elephant sculptures, Cherapally
Soumya AG Vincent Pulickal TNIE
The elephant village, Thiruvananthapuram,Cherapally village,elephant sculptures
സിപിസി എന്ന 'ബട്ടര്‍ഫ്‌ളൈ എഫക്ട്'; ഒരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് മലയാള സിനിമയുടെ ഗതി മാറ്റിയതിങ്ങനെ

"ഗുണനിലവാരമുള്ള ഈട്ടി തടിയുടെ ലഭ്യത മാത്രമാണ് ഇവിടുത്തെ കരകൗശല വിദഗ്ധരുടെ ഏക ആശങ്ക," 74 കാരനായ ബി. മോഹനൻ പറയുന്നു. ഈട്ടിത്തടിയുടെ ലഭ്യത വളരെ കുറവാണ്. നിലവിൽ വയനാട്ടിൽ നിന്നോ ഇടുക്കിയിൽ നിന്നോ ഞങ്ങൾ മരക്കുറ്റികൾ വാങ്ങുന്നു അങ്ങനെയാണ് തൊഴിൽ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് തടിയാന വ്യവസായത്തിന് മുന്നിൽ രൂപപ്പെട്ടിട്ടുള്ള പ്രതിസന്ധിയിലേക്ക് അദ്ദേഹം വിരൽചൂണ്ടി.

elephant sculptures ,Cherapally,The elephant village
B MohananVincent Pulickal TNIE

എന്നാൽ ഇപ്പോൾ ഈട്ടിത്തടിയുടെ ലഭ്യത കുറവുമൂലം മറ്റ് തടികളിലും ആനയുടെ ശില്പങ്ങൾ നിർമ്മിക്കുന്നുണ്ടെങ്കിലും ആവശ്യക്കാർ ഏറെയും ഈട്ടിയിൽ തീർത്ത ശില്പങ്ങൾ വാങ്ങുവാനാണ് ഇഷ്ടപ്പെടുന്നത്.ഈ പരമ്പരാഗത കരകൗശലവസ്തുക്കൾ തുടരാൻ യുവതലമുറയ്ക്ക് താൽപ്പര്യമില്ലെന്ന് മോഹനൻ പറയുന്നു. “പക്ഷേ ചേരപ്പള്ളി ആന തീർച്ചയായും നിലനിൽക്കും. അത് ഒരിക്കലും വംശനാശം സംഭവിക്കില്ല,” അദ്ദേഹം ആത്മവിശ്വാസത്തോടെ പറയുന്നു.

Summary

Kerala’s love for elephants is legendary. But Cherapally,'elephant village' in Thiruvananthapuram takes it a notch up. Here, elephants are a way of life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com