'അടൂര്‍ പ്രകാശിന്റേത് നാടിന്റെ വികാരത്തിനെതിരായ പറച്ചില്‍; ഗൂഢാലോചന ആരോപണം ദിലീപിന്റെ തോന്നല്‍; സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പം'

ദിലീപിന് നീതി കിട്ടിയെന്ന വിചിത്രമായ പ്രതികരണം നടത്തിയത് തന്നെ അത്ഭുതപ്പെടുത്തി. എന്ത് ഉദ്യേശത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല കേരളം മുഴുവന്‍ അതിജീവിതയ്‌ക്കൊപ്പമാണ് യുഡിഎഫിന്റെ നിലപാട് ഇതല്ലെന്ന് വ്യക്തമായിരിക്കുകയാണ്.
pinarayi vijayan
pinarayi vijayan
Updated on
2 min read

കണ്ണൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വെറുതെ വിട്ട കോടതിവിധി പരിശോധിക്കുകയാണെന്നും അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ നിയമപരമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഇന്നും എപ്പോഴും അതിജീവിതയ്‌ക്കൊപ്പമാണ്. നാളെയും അങ്ങനെ തന്നെയായിരിക്കും ഇതില്‍ മാറ്റമില്ല. നടിയെ പീഡിപ്പിച്ച കേസില്‍ അപ്പീല്‍ പോകുന്നതിനെ കുറ്റപ്പെടുത്തിയ യുഡിഎഫ് കണ്‍വീനര്‍  അടൂര്‍ പ്രകാശ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ പ്രസ് ക്‌ളബ്ബ് തദ്ദേശം, 25 തെരുഞ്ഞെടുപ്പ് മുഖാമുഖത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

pinarayi vijayan
'ദിലീപിന് നീതി കിട്ടി, അതിജീവിതയ്ക്ക് നീതി കിട്ടിയില്ല'; മലക്കംമറിഞ്ഞ് അടൂര്‍ പ്രകാശ്

അപ്പീല്‍ നല്‍കുന്നത് സര്‍ക്കാരിന് വേറെ പണിയില്ലാത്തതിനാലാണെന്ന വിചിത്രമായ വാദമാണ് ഇതേ കുറിച്ച് യുഡിഎഫ് കണ്‍വീനര്‍ നടത്തിയത്. എന്തുകൊണ്ടാണ് ഇത്ര ധൃതിപ്പെട്ട് ഒരു പ്രതികരണം വന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലായിട്ടില്ല. ദിലീപിന് നീതി കിട്ടിയെന്ന വിചിത്രമായ പ്രതികരണം നടത്തിയത് തന്നെ അത്ഭുതപ്പെടുത്തി. എന്ത് ഉദ്യേശത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല കേരളം മുഴുവന്‍ അതിജീവിതയ്‌ക്കൊപ്പമാണ്. യുഡിഎഫിന്റെ നിലപാട് ഇതല്ലെന്ന് വ്യക്തമായിരിക്കുകയാണ്.

pinarayi vijayan
ദിലീപിന് നീതി കിട്ടി, സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് ദ്രോഹിക്കാന്‍: അടൂര്‍ പ്രകാശ്

പൊലീസുകാരിലെ ക്രിമിനലുകള്‍ തന്നെ കേസില്‍ കുടുക്കുന്നതിനായി ഗൂഡാലോചന നടത്തിയതെന്ന ദിലീപിന്റെ പ്രതികരണത്തിന് പിന്നില്‍ എന്താണെന്ന് അറിയില്ല. നീതിയുക്തമായാണ് പൊലിസ് കേസ് അന്വേഷണം നടത്തിയത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ല അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് അന്വേഷണം നടത്തുന്നത്. അവരുടെ മുന്‍പില്‍ കിട്ടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തികഞ്ഞ ആത്മ വിശ്വാസത്തോടെയാണ് എല്‍ഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കൂടുതല്‍ കരുത്തോടെ എല്‍.ഡി.എഫ് മുന്നോട്ട് വരും. അധികാരവും ഫണ്ടും നല്ല നിലയില്‍ ലഭിക്കുന്ന തദ്ദേശസ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്. സംസ്ഥാനം അതി ദാരിദ്ര്യമുക്തമായെന്ന് ഏറ്റവും വലിയ നേട്ടമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ മികവാര്‍ന്ന പ്രവര്‍ത്തനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. രാജ്യത്തെ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു കാര്യം ആലോചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ ഗവണ്‍മെന്റിന്റെ അനുമതിയോടെ മാത്രമേ കെ റെയില്‍ തടപ്പാക്കാനാകുകയുള്ളൂവെന്ന് ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു. എങ്കിലും പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടില്ല. മറ്റൊരു രൂപത്തില്‍ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. പി.എം ശ്രീ പദ്ധതിയില്‍ കേരളത്തിന്റെ പ്രതിനിധി കേന്ദ്ര മന്ത്രിയെ കണ്ടത് സര്‍വ്വശിക്ഷാ അഭിയാന്റെ ഫണ്ട് ലഭിക്കുന്നതിനാണ്. എന്നാല്‍ പി.എം. ശ്രീ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സിലബസ് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തന്നെയും പാര്‍ട്ടിയെയും സംഘപരിവാര്‍ അനുകൂലികളാക്കാന്‍ യുഡിഎഫും ജമാത്തെ ഇസ്ലാമിയും ശ്രമിക്കുകയാണ്. ആര്‍എസ്എസിനെതിരെ നിലപാട് സ്വീകരിച്ചതിന് ഇരുന്നുറോളം പ്രവര്‍ത്തകര്‍ നഷ്ടമായ പാര്‍ട്ടിയാണ് സിപിഎം ഓരോ പ്രവര്‍ത്തകന്‍ നഷ്ടപ്പെടുമ്പോഴും നിലപാട് ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് ഞങ്ങള്‍ മുന്നോട്ടു പോയത്. ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ താന്‍ വളണ്ടിയര്‍മാരെ അയച്ചു കൊടുത്തുവെന്ന് പരസ്യമായി പ്രസംഗിച്ച നേതാവുണ്ട്. സംഘി ഷര്‍ട്ട് അവര്‍ക്കു മാത്രമേ ചേരുകയുള്ളുവെന്നും തനിക്ക് പറ്റില്ലെന്നും പിണറായി പറഞ്ഞു.

Summary

CM Pinarayi Vijayan Against Adoor Prakash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com