സിപിഐയെയും സി അച്യുതമേനോനെയും അപകീര്‍ത്തിപ്പെടുത്തി; അഭിഭാഷകയ്ക്കും ജയ്ഹിന്ദ് ടിവിക്കും ഒരുകോടിയുടെ വക്കീല്‍ നോട്ടീസ്

സെപ്റ്റംബര്‍ 4ന് ജയ്ഹിന്ദ് ടിവിയുടെ 'ലെറ്റ്‌സ് ടോക്ക്' ലൈവ് പരിപാടിയില്‍ ജിജ ജെയിംസ് നടത്തിയ പരാമര്‍ശങ്ങളാണ് നോട്ടീസിന് ആധാരം
jaihind defamation case
Representational Image Generated Using AI
Updated on
1 min read

തിരുവനന്തപുരം: സിപിഐയെയും മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോനെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് വഞ്ചിയൂരിലെ അഭിഭാഷകയ്ക്കും ജയ്ഹിന്ദ് ടിവിക്കും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും ജനയുഗം എഡിറ്റര്‍ ഇന്‍ ചീഫുമായ രാജാജി മാത്യു തോമസിന് വേണ്ടി അഡ്വ എം സലാഹുദീന്‍ ആണ് നോട്ടീസയച്ചത്.

വഞ്ചിയൂരിലെ അഭിഭാഷകയായ ജിജ ജെയിംസ് മാത്യു കണ്ടത്തില്‍, ജയ്ഹിന്ദ് ടിവിയുടെ ഉടമസ്ഥ സ്ഥാപനമായ ജയ്ഹിന്ദ് കമ്മ്യൂണിക്കേഷന്‍സ് എന്നിവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 4ന് ജയ്ഹിന്ദ് ടിവിയുടെ 'ലെറ്റ്‌സ് ടോക്ക്' ലൈവ് പരിപാടിയില്‍ ജിജ ജെയിംസ് നടത്തിയ പരാമര്‍ശങ്ങളാണ് നോട്ടീസിന് ആധാരം.

മുല്ലപ്പെരിയാര്‍ കരാര്‍ പുതുക്കിയതുമായി ബന്ധപ്പെട്ട് സിപിഐക്ക് മദ്രാസില്‍ ഓഫിസ് പ്രതിഫലമായി ലഭിച്ചുവെന്നും, കേരള ജനതയെ വഞ്ചിച്ചാണ് ഇത് നേടിയതെന്നുമുള്ള ഗുരുതര ആരോപണങ്ങള്‍ പരിപാടിയില്‍ ഉന്നയിച്ചതായി നോട്ടീസില്‍ പറയുന്നു. കൂടാതെ, മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോനെ 'ദി മോസ്റ്റ് കറപ്റ്റ് മാന്‍' എന്ന് വിശേഷിപ്പിച്ചതും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വസ്തുതാപരമായ അടിസ്ഥാനമില്ലാത്ത ഇത്തരം പ്രസ്താവനകള്‍ രാഷ്ട്രീയ പ്രതിച്ഛായ തകര്‍ക്കാനും സോഷ്യല്‍ മീഡിയയില്‍ റീച്ച് നേടാനും ലക്ഷ്യമിട്ടുള്ളതാണെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു.

മാധ്യമസ്വാതന്ത്ര്യം വസ്തുതാപരിശോധനയില്ലാതെ എന്തും സംപ്രേഷണം ചെയ്യാനുള്ള ലൈസന്‍സല്ലെന്നും, സംപ്രേഷണത്തിന് മുമ്പ് ആവശ്യമായ എഡിറ്റോറിയല്‍ പരിശോധന നടത്താന്‍ മാധ്യമസ്ഥാപനത്തിന് ബാധ്യതയുണ്ടായിരുന്നുവെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പ്രസ്താവനകള്‍ പിന്‍വലിക്കുക, വിഡിയോയും പകര്‍പ്പുകളും നീക്കം ചെയ്യുക, നിരുപാധികമായി പരസ്യമായി മാപ്പുപറയുക, ആരോപണങ്ങള്‍ക്ക് ആധാരമായ രേഖകള്‍ പുറത്തുവിടുക, ഒപ്പം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം ആവശ്യങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകീര്‍ത്തിക്കെതിരായ ക്രിമിനല്‍ നടപടികള്‍ ഉള്‍പ്പെടെയുള്ള നിയമനടപടികളിലേക്ക് കടക്കുമെന്ന് നോട്ടീസില്‍ പറയുന്നു.

jaihind defamation case
രക്തസാക്ഷി ഫണ്ട് തിരിമറി; വി കുഞ്ഞികൃഷ്ണനെതിരെ നിയമനടപടിയുമായി ടിഐ മധുസൂദനൻ; 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകം പിൻവലിക്കണമെന്നും ആവശ്യം
jaihind defamation case
പാലിയേക്കരയില്‍ 'ആക്ഷന്‍' എടുത്ത് സുരേഷ് ഗോപി; 'കുരുക്കഴിക്കാന്‍' മുഴുവന്‍ ടോള്‍ ബൂത്തുകളും തുറപ്പിച്ച് മന്ത്രി
jaihind defamation case
'പരാതിയുണ്ടെങ്കിലും സിപിഎമ്മുകാര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് തന്നെ വോട്ട് ചെയ്യണം'; പിണറായി വിജയനെ പിന്തുണച്ച് എംഎ ബേബി
Summary

CPI and C Achutha Menon Defamation: Legal Notice Sent to Lawyer and Jaihind TV for Rs 1 Crore Compensation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com