യുഡിഎഫിന് ഫിക്‌സഡ് ഡിപ്പോസിറ്റ് നല്‍കിയിട്ട് ബിജെപിയോട് പലിശ ചോദിക്കരുത്: ബിജെപി സംസ്ഥാന സെക്രട്ടറി

നിങ്ങള്‍ ഏത് ബാങ്കിലാണോ ഫിക്‌സഡ് ഡിപോസിറ്റ് ഇടുന്നത് അവരോട് പോയി പലിശ ചോദിക്കണം.
jiji joseph
jiji josephFacebook
Updated on
1 min read

തിരുവനന്തപുരം: യുഡിഎഫിന് പിന്തുണ നല്‍കുന്നതിനെതിരെ ക്രൈസ്തവ സഭകള്‍ക്ക് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. യുഡിഎഫിന് ഫിക്‌സഡ് ഡിപ്പോസിറ്റ് നല്‍കിയിട്ട് ബിജെപിയോട് പലിശ ചോദിക്കരുതെന്ന് ജിജി ജോസഫ് വിമര്‍ശിച്ചു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭകള്‍ യുഡിഎഫിന് വോട്ട് ചെയ്തുവെന്ന് തുറന്നടിച്ചുകൊണ്ടാണ് ജിജി ജോസഫിന്റെ പ്രസ്താവന. നിങ്ങള്‍ ഏത് ബാങ്കിലാണോ ഫിക്‌സഡ് ഡിപോസിറ്റ് ഇടുന്നത് അവരോട് പോയി പലിശ ചോദിക്കണം. ഹിന്ദുത്വ വിശ്വാസവുമായി മുന്നോട്ടുപോകുന്ന തങ്ങളോടൊപ്പം നില്‍ക്കുന്ന ന്യൂനപക്ഷങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും ജിജി ജോസഫ് പറഞ്ഞു.

jiji joseph
ജോലിയില്ല, ജീവനക്കാര്‍ക്ക് ഓഫീസില്‍ കയറാം; കോറോ ഹെല്‍ത്തില്‍ തല്‍സ്ഥിതി തുടരാന്‍ തീരുമാനം

എഫ്‌സിആര്‍എ നിയമത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കാലത്ത് ക്രൈസ്തവ സഭകള്‍ യുഡിഎഫിന്റെ ഘടകകക്ഷികളോട് പെരുമാറിയെന്ന രൂക്ഷ വിമര്‍ശനമാണ് വരുന്നത്. ബിജെപിയില്‍ അക്കൗണ്ട് തുറക്കാം. പക്ഷേ അത് സീറോ ബാലന്‍സ് ആക്കൗണ്ട് ആകണമെന്നാണ് ജിജി ജോസഫ് പറയുന്നത്.

ബിജെപി നേതാക്കള്‍ പിന്തുണയുമായി സന്ദര്‍ശിക്കുന്ന സമയത്തെല്ലാം കശുവണ്ടിയും ബദാമും ചിപ്‌സുമൊക്കെ നല്‍കും. എന്നാല്‍ വോട്ട് വെറെ കൊടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആത്മീയ കുപ്പായമിട്ട രാഷ്ട്രീയക്കാരെ തിരിച്ചറിയണം. സഭാനേതൃത്വത്തിന്റെയല്ല, സഭാവിശ്വാസികളുടെ പിന്തുണയാണ് നേടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

jiji joseph
ഓണത്തിരക്ക്; കേരളത്തിലേയ്ക്ക് നൂറ് ട്രെയിനുകള്‍
jiji joseph
'ഒരു രൂപ നൽകി സഹായിക്കൂ'; മോട്ടോർ വാഹന വകുപ്പിന്റെ പിഴയ്ക്കെതിരെ 'ലിറ്റിൽ ഫ്ലവർ' ബസുടമയുടെ വേറിട്ട പ്രതിഷേധം
jiji joseph
പ്രിയദർശിനി സർവീസ്: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ പ്രത്യേക കമ്മിറ്റി എന്ന് ഗതാഗത മന്ത്രി
Summary

Don't give fixed deposits to UDF and ask BJP for interest: BJP State Secretary

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com