'ഗാന്ധിജി ഇങ്ങനെയല്ല', പ്രതിമ വികലമെന്ന് ആക്ഷേപം; ഗുരുവായൂരില്‍ പ്രതിഷേധം

നഗരസഭ നടപടിക്കെതിരെ മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ കിഴക്കെ നടയില്‍ ഗാന്ധി സ്മൃതി മണ്ഡപത്തിന് മുമ്പില്‍ രാവിലെ 9 മണി മുതല്‍ 5 മണി വരെ ഉപവാസ സത്യാഗ്രഹം നടത്തും
Gandhi statue in Guruvayur Municipal Park installed in a distorted manner; protests strong
Gandhi statue in Guruvayur Municipal Park Samakalikamalayalam
Updated on
1 min read

തൃശൂര്‍: ഗുരുവായൂര്‍ നഗരസഭാ പാര്‍ക്കില്‍ വെച്ച ഗാന്ധിപ്രതിമയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗാന്ധിജിയെ വികലമായി അവതരിപ്പിച്ചെന്ന ആക്ഷേപത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ്‌ നാളെ ഉപവാസ സമരം നടത്തും. ഗുരുവായൂര്‍ നഗരസഭയുടെ കോട്ടപ്പടി ബയോ പാര്‍ക്കിലാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചത്.

Gandhi statue in Guruvayur Municipal Park installed in a distorted manner; protests strong
കൂട്ടുകാരിയുമായി ഫോണില്‍ സംസാരിച്ചതിന് വഴക്ക് പറഞ്ഞു; പത്താം ക്ലാസുകാരി ജീവനൊടുക്കി

നഗരസഭ നടപടിക്കെതിരെ മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ കിഴക്കെ നടയില്‍ ഗാന്ധി സ്മൃതി മണ്ഡപത്തിന് മുമ്പില്‍ രാവിലെ 9 മണി മുതല്‍ 5 മണി വരെ ഉപവാസ സത്യാഗ്രഹം നടത്തും. ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉപവാസം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5 മണിക്ക് മുന്‍ എംപിയും പ്രമുഖ ഗാന്ധിയനുമായ സി ഹരിദാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമുഖ കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കള്‍ പ്രസംഗിക്കും.

Gandhi statue in Guruvayur Municipal Park installed in a distorted manner; protests strong
സ്‌കൂള്‍ ഒളിംപിക്‌സില്‍ മീറ്റ് റെക്കോര്‍ഡും സ്വര്‍ണവും നേടുന്ന കുട്ടികള്‍ക്ക് വീട് നല്‍കും: മന്ത്രി വി ശിവന്‍കുട്ടി

അതേസമയം കെ പി ശശികല ഗാന്ധി പ്രതിമക്കെതിരെ പരിഹാസ പോസ്റ്റുമായി രംഗത്തെത്തി. ഇതിലും ഭേദം ഗോഡ്‌സെ ആയിരുന്നുവെന്നും ഒരു ഉണ്ടകൊണ്ട് തീര്‍ത്തു കളഞ്ഞുവല്ലോ എന്നുമാണ് ശശികല കുറിച്ചത്.

Summary

Gandhi statue in Guruvayur Municipal Park installed in a distorted manner; protests strong

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com