'അഞ്ച് മിനിറ്റ് ഇടവേള; നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിടിച്ചെടുക്കണം'; സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലില്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

സമയക്രമം പാലിക്കാന്‍ ബസുകള്‍ മരണപ്പാച്ചില്‍ നടത്തുകയാണെന്നും ഔദ്യോഗിക വാഹനത്തില്‍ പോകുന്നതിനിടെ സ്വകാര്യ ബസുകള്‍ തന്നെയും വേട്ടയാടിയിട്ടുണ്ടെന്നും ജസ്റ്റിസ് അമിത് റാവല്‍ പറഞ്ഞു
Kerala high court
Kerala high courtfile
Updated on
1 min read

കൊച്ചി:നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. നിയമലംഘനത്തിന് കനത്ത പിഴ ചുമത്തണമെന്നും ആവര്‍ത്തിച്ചാല്‍ പിഴത്തുക വര്‍ധിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വീണ്ടും ആവര്‍ത്തിച്ചാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കണം. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

Kerala high court
പാര്‍ട്ടിനേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്ന വിവാദം; നിഷേധിച്ച് എം വി ഗോവിന്ദന്‍

ബസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തണമെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സമയക്രമം പാലിക്കാന്‍ ബസുകള്‍ മരണപ്പാച്ചില്‍ നടത്തുകയാണെന്നും ഔദ്യോഗിക വാഹനത്തില്‍ പോകുന്നതിനിടെ സ്വകാര്യ ബസുകള്‍ തന്നെയും വേട്ടയാടിയിട്ടുണ്ടെന്നും ജസ്റ്റിസ് അമിത് റാവല്‍ പറഞ്ഞു. നഗരപ്രദേശങ്ങളില്‍ അഞ്ചു മിനിറ്റും ഗ്രാമ പ്രദേശങ്ങളില്‍ 10 മിനിറ്റും ബസ്സുകള്‍ക്കിടയില്‍ ഇടവേള വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു.

Kerala high court
സ്വര്‍ണക്കടത്തിന് സഹായം; കസ്റ്റംസ് ഇന്‍സ്‌പെക്ടറെ പിരിച്ചുവിട്ടു

ബസുകളുടെ നിയമലംഘനങ്ങളില്‍ പതിനായിരത്തിലേറെ കേസുകള്‍ എടുത്തിട്ടുണ്ടെന്നും 18 ലക്ഷത്തിലേറെ പിഴ ചുമത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. കൊച്ചിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വകാര്യ ബസുകളുടെ അമിതവേഗത കാരണം രണ്ട് യുവാക്കള്‍ മരണപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു വിഷയം കോടതി പരിഗണിച്ചത്. കൊച്ചി നഗരത്തില്‍ ഗോവിന്ദ് എസ് ഷേണായി എന്ന വിദ്യാര്‍ഥിയും കളമശേരിയില്‍ സ്വിഗ്ഗി ജീവനക്കാരനായ മുഹമ്മദ് സലിം എന്നയാളുമാണ് മരിച്ചത്.

Summary

bus accident prompted intervention from the High Court, citing repeated violations of traffic laws by private bus operators. In response, the court recommended strict measures such as imposing heavy fines and impounding vehicles to deter reckless driving

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com