കേരളത്തിന് തിരിച്ചടി; റെയില്‍പ്പാത നിര്‍ദേശങ്ങളോട് സഹകരിക്കില്ലെന്ന് കര്‍ണാടക

തലശ്ശേരി-മൈസൂരു, നിലമ്പൂര്‍- നഞ്ചന്‍കോട്, കാഞ്ഞങ്ങാട്- കാണിയൂര്‍ റെയില്‍പ്പാത പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് കര്‍ണാടകയുടെ സഹകരണം തേടിയത്
പിണറായിയെ ബൊമ്മെ സ്വീകരിക്കുന്നു/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌
പിണറായിയെ ബൊമ്മെ സ്വീകരിക്കുന്നു/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌
Updated on
1 min read

ബംഗലൂരു: കേരളം മുന്നോട്ടുവെച്ച മൂന്നു റെയില്‍പാത നിര്‍ദേശങ്ങളും കര്‍ണാടക തള്ളി. തലശ്ശേരി-മൈസൂരു, നിലമ്പൂര്‍- നഞ്ചന്‍കോട്, കാഞ്ഞങ്ങാട്- കാണിയൂര്‍ റെയില്‍പ്പാത പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് കേരളം കര്‍ണാടകയുടെ സഹകരണം തേടിയത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പദ്ധതികള്‍ നടപ്പാക്കാനാവില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബൊമ്മെ അറിയിച്ചു. 

പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയും വന്യജീവി സങ്കേതങ്ങളിലൂടെയും കടന്നുപോകുന്ന ഈ പാതകള്‍ കര്‍ണാടക നേരത്തെ തള്ളിയതാണെന്നും അംഗീകരിക്കാനാകില്ലെന്ന് വീണ്ടും അറിയിച്ചുവെന്നും ബൊമ്മെ പറഞ്ഞു. അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതി നീട്ടല്‍ മുഖ്യമന്ത്രി തല ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടില്ല.

അതേസമയം കാഞ്ഞങ്ങാട്- പാണത്തൂര്‍-കാണിയൂര്‍ റെയില്‍വേ ലൈന്‍ പദ്ധതി കര്‍ണാടക സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഇതിനാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി ബൊമ്മെ അറിയിച്ചുവെന്നാണ് കേരള സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. 

കാസര്‍കോട്, ദക്ഷിണ കന്നഡ ജില്ലകളെ ബന്ധിപ്പിക്കുന്ന കാഞ്ഞങ്ങാട്- കാണിയൂര്‍ പാതയില്‍, പാണത്തൂര്‍ വരെ 40 കിലോമീറ്റര്‍ കേരളത്തിലും, തുടര്‍ന്നുള്ള 31 കിലോമീറ്റര്‍ കര്‍ണാടകയിലുമാണ്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക എതിര്‍ക്കുന്നത്. 

നാഗര്‍ഹോളെ, ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനങ്ങളിലൂടെ കടന്നുപോകുന്നതിനാല്‍ തലശ്ശേരി-മൈസൂരു, നിലമ്പൂര്‍-നഞ്ചന്‍കോട് പാതകളെയും കര്‍ണാടക എതിര്‍ക്കുന്നു. വനമേഖലയില്‍ നിര്‍മ്മാണം അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി, ഇവിടങ്ങളില്‍ ഭൂഗര്‍ഭ റെയില്‍പ്പാതയെന്ന കേരളത്തിന്റെ നിര്‍ദേശവും കര്‍ണാടക തള്ളി. ബന്ദിപ്പൂര്‍ വഴി കൂടുതല്‍ ബസ് സര്‍വീസ് അനുവദിക്കണമെന്ന ആവശ്യവും കര്‍ണാടക നിരസിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com