മലപ്പുറം മോര്‍ഫിങ് കേസ്: പ്രതി തിരുവനന്തപുരത്ത് പിടിയില്‍

വിദ്യാര്‍ഥിനികളുടെ അടക്കം ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത് സുബിന്‍ ബാബുവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു
subin babu
സുബിന്‍ ബാബു
Edited By:
Updated on
1 min read

മലപ്പുറം : മലപ്പുറത്ത് വിദ്യാര്‍ഥിനികളുടെ ചിത്രം മോര്‍ഫ് ചെയ്ത കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം തിരുമല ഓടംകുഴി സ്വദേശി സുബിന്‍ ബാബുവാണ് പിടിയിലായത്. മലപ്പുറം എസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തിയാണ് പ്രതിയെ പിടികൂടിയത്.

subin babu
സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

വിദ്യാര്‍ഥിനികളുടെ അടക്കം ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത് സുബിന്‍ ബാബുവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മെറ്റ അടക്കമുള്ള അധികൃതരോട് ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. കസ്റ്റഡിയിലെടുത്ത സുബിന്‍ ബാബു ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായാണ് സൂചന.

തിരുവനന്തപുരത്ത് മൊബൈല്‍ ടെക്‌നീഷ്യനാണ് 26 കാരനായ സുബിന്‍ ബാബു. മലബാര്‍ കേന്ദ്രീകരിച്ച് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്നും വിദ്യാര്‍ഥിനികളുടേയും മറ്റും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ഇത്തരം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുക വഴി ഇയാള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടായതായാണ് പൊലീസിന്റെ വിലയിരുത്തല്‍.

മലപ്പുറം ജില്ലയിലെ 12 ഓളം കോളജുകളില്‍ നിന്നാണ് മോര്‍ഫ് ചെയ്ത ചിത്രം പ്രചരിക്കുന്നത് സംബന്ധിച്ച് പരാതി ഉയര്‍ന്നത്. വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് സുബിന്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. എല്ലാ പരാതികളും കണക്കിലെടുത്ത് സൈബര്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയായിരുന്നു.

subin babu
വൈറലായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' സിനിമയിലെ 'പുരട്ച്ചി ' തീം സോങ്; പാടിയത് വേടൻ
subin babu
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്
subin babu
എംഡിഎംഎയുമായി നിയമവിദ്യാര്‍ഥി അറസ്റ്റില്‍; ലഹരിക്കച്ചവടം അഭിഭാഷക വേഷത്തില്‍
Summary

Malappuram morphing case: Accused arrested in Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com