രാജ്യസഭാ സീറ്റില്ല; ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രി സ്ഥാനം ഒഴിയേണ്ടിവരും

രാജ്യസഭാ സീറ്റിലേക്കുളള ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ജോര്‍ജ് കുര്യന്റെ പേര് ഇല്ല.
Minister George Kurian
Minister George Kurian
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ബിജെപി നേതാവും മന്ത്രിയുമായ ജോര്‍ജ് കുര്യനെ കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയേക്കും. രാജ്യസഭാ സീറ്റിലേക്കുളള ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ജോര്‍ജ് കുര്യന്റെ പേര് ഇല്ല. നിലവില്‍ മധ്യപ്രദേശില്‍ നിന്നാണ് രാജ്യസഭാ അംഗമാണ് അദ്ദേഹം. ഈ മാസത്തോടെ അദ്ദേഹത്തിന്റെ കാലാവധി കഴിയും.

Minister George Kurian
'ട്രഷറിയിൽ 6,000 കോടിയുണ്ടെന്ന കഥകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ'; കിഫ്ബി വരുത്തിവെച്ചത് 56,000 കോടിയുടെ ബാധ്യതയെന്ന് മുഖ്യമന്ത്രി

മധ്യപ്രദേശില്‍ ഒഴിവുവരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് തരുണ്‍ ചുഘ്, രജനീഷ് അഗര്‍വാള്‍ എന്നിവരെയാണ് ബിജെപി സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്. അരുണാചല്‍ പ്രദേശില്‍ നിന്ന് തായ് തഗക്, ഗുജറാത്തില്‍ നിന്ന് രാജുഭായ് ശുക്ല, മുകേഷ്ഭായ് റത്‌വ, മാന്‍സിങ് പാര്‍മര്‍, ജിതേന്ദ്ര മേഗ്ജിഭായ്, മണിപ്പൂരില്‍ നിന്ന് ശാര്‍ദ ദേവി, രാജസ്ഥാനില്‍ നിന്ന് അല്‍ക ഗുര്‍ജാര്‍, സതീഷ് പുനിയ, ഒഡീഷയില്‍ നിന്ന് ദേബാശിഷ് സാമന്തറായ് എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

Minister George Kurian
'ബിര്‍ണാണി ശങ്കുവിനെ അങ്കണവാടിയില്‍ നിന്ന് പുറത്താക്കി';ഡിജിപിക്ക് പരാതിയുമായി മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ്

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോര്‍ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയില്‍നിന്ന് മത്സരിച്ചെങ്കിലും ജയിക്കാനായില്ല. 2021-ല്‍ അല്‍ഫോണ്‍സ് കണ്ണന്താനം ബിജെപിക്കായി മത്സരിച്ച് നേടിയതിനേക്കാള്‍ കുറഞ്ഞ വോട്ടാണ് ജോര്‍ജ് കുര്യന് കേന്ദ്ര മന്ത്രിയായി മത്സരിച്ചിട്ടും നേടാനായത്. നിലവില്‍ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായ ജോര്‍ജ് കുര്യനെ കേന്ദ്ര മന്ത്രിസഭയുടെ പുനഃസംഘടന വരുന്നതോടെ നീക്കിയേക്കും.

Summary

No Rajya Sabha seat; George Kurian may have to step down as Union Minister

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com