ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട ആളുകളെ മുഴുവനും കണ്ടെത്താനാവില്ല: ഐഎസ്ആര്‍ഒ മേധാവി

ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു നിശ്ചിത ആഴത്തില്‍ വരെയുള്ള നിരീക്ഷണമേ സാധ്യമാകൂ
isro chief
രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നു എപി
Updated on
1 min read

ബംഗലൂരു: ഉരുള്‍പൊട്ടല്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍, അവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട ആളുകളെ ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് പൂര്‍ണമായും കണ്ടെത്താനാകില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ബഹിരാകാശം അടിസ്ഥാനമാക്കിയുള്ള സെന്‍സറുകള്‍ക്ക് അവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട വസ്തുക്കള്‍ കണ്ടെത്തുന്നതിന് പരിധിയുണ്ടെന്നും ഡോ. സോമനാഥ് കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഐഎസ്ആര്‍ഒ ഇന്‍സ്റ്റാഗ്രാമില്‍ #asksomanatisro എന്ന പേരില്‍ സംഘടിപ്പിച്ച ഔട്ട്‌റീച്ച് പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു ഐഎസ്ആര്‍ഒ മേധാവി. ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു നിശ്ചിത ആഴത്തില്‍ വരെയുള്ള നിരീക്ഷണമേ സാധ്യമാകൂ. കുടുങ്ങിയ ആളുകളെ കണ്ടെത്താന്‍ പൂര്‍ണമായി അതിനെ ആശ്രയിക്കാന്‍ കഴിയില്ലെന്നും സോമനാഥ് പറഞ്ഞു.

isro chief
'വികസന യാഥാസ്ഥിതിക വാദം മനുഷ്യനെ കൊന്നു കൊണ്ടിരിക്കുന്നു; സര്‍ക്കാര്‍ മുന്‍ഗണന മാറണം'

'അവശിഷ്ടങ്ങള്‍ക്കടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിന് ബഹിരാകാശ സെന്‍സറുകള്‍ക്ക് പരിമിതികളുണ്ട്, ഇത് നിലവില്‍ ഒരു പ്രശ്‌നമാണ്. ബഹിരാകാശത്ത് നിന്ന് ഭൂമിക്ക് താഴെയുള്ളതെല്ലാം കണ്ടെത്തുക സാധ്യമല്ലെന്നും സോമനാഥ് കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com