160ലധികം കേസുകളില്‍ പ്രതികള്‍, കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍

ഒരു രാത്രിയില്‍ നാലു ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ കേസിന്റെ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
Notorious thieves, accused in over 160 theft cases, arrested
പൂവരണി ജോയി, അടൂര്‍ തുളസീധരന്‍
Updated on
1 min read

തിരുവനന്തപുരം: കേരളത്തില്‍ നിരവധി മോഷണ കേസുകളില്‍ പ്രതികളായ കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍. പൂവരണി ജോയി, അടൂര്‍ തുളസീധരന്‍ എന്നിവരാണ് പിടിയിലായത്. സെപ്റ്റംബര്‍ 18 ന് വിവിധ ക്ഷേത്രങ്ങളില്‍ നടത്തിയ മോഷണത്തിലാണ് ഇരുവരെയും വെഞ്ഞാറമൂട് പൊലീസ് പിടികൂടിയത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി 160 പരം കേസുകളില്‍ പ്രതികളാണിവര്‍.

ഒരു രാത്രിയില്‍ നാലു ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ കേസിന്റെ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. 18 ന് രാത്രി പാച്ചുവിളാകം ദേവീക്ഷേത്രത്തിയായിരുന്നു ആദ്യ മോഷണം. ഇതില്‍ സ്വര്‍ണ പൊട്ടുകളും വളകളും താലിയും കവര്‍ന്നു. ഇവിടെ നിന്നും സിസിടിവി കാമറയുടെ ഡിവിഡിയാണെന്ന് തെറ്റിദ്ധരിച്ച് ക്ഷേത്രത്തിലെ ഇന്‍വര്‍ട്ടറും കവര്‍ന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്.

Notorious thieves, accused in over 160 theft cases, arrested
'ബീച്ചിലിറങ്ങിയുള്ള വിനോദങ്ങള്‍ ഒഴിവാക്കണം'; കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം

അന്നുതന്നെ ഇരുവരും വേറ്റൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകോവിലും ഓഫീസ് മുറിയും കുത്തിത്തുറന്ന് 3500 രൂപ കവര്‍ന്നു. തുടര്‍ന്ന് വെഞ്ഞാറമൂട് പാറയില്‍ ആയിരവല്ലി ക്ഷേത്രത്തിലെത്തിയ പ്രതികള്‍ കാണിക്ക വഞ്ചി തകര്‍ത്തു. ശേഷം കാരേറ്റ് ശിവക്ഷേത്രത്തില്‍ നിന്നും 12000 രൂപ കവര്‍ന്നു.

മോഷണ കേസുകളില്‍ ജയിലിലായിരുന്ന ഇരുവരും കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ജയിലില്‍ വച്ച് പരിചയപ്പെട്ട ഇവര്‍ കിളിമാനൂര്‍ വെഞ്ഞാറമൂട് പ്രദേശങ്ങളില്‍ മോഷണം നടത്താന്‍ ആസൂത്രണം ചെയ്യുകയായിരുന്നു. ഇതിനായി പ്രതികള്‍ കിളിമാനൂരില്‍ വാടക വീടെടുത്ത് താമസിച്ചു വരികയായിരുന്നു. വെഞ്ഞാറമൂട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വെച്ച് ഇന്‍സ്പെക്ടര്‍ ആസാദ് അബ്ദുല്‍ കലാമിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Notorious thieves, accused in over 160 theft cases, arrested
സ്വകാര്യ ബസുകള്‍ക്കിടയില്‍പ്പെട്ടു, എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ വിരല്‍ അറ്റു
Summary

Notorious thieves, accused in over 160 theft cases, arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com