നേരത്തെ ഉറങ്ങി; രണ്ടാനച്ഛൻ ക്രൂരമായി തല്ലിച്ചതച്ചു, ജുവനൈൽ ഹോമിലാക്കുമെന്ന് ഭീഷണി: അധ്യാപകരുടെ ഇടപെടൽ രക്ഷയായി, അറസ്റ്റ്

കുട്ടിയുടെ മുഖത്തും ശരീരത്തിലും ചൂരൽ കൊണ്ട് അടിയേറ്റതിന്റെ പരിക്കുകളുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: പത്ത് വയസുകാരനെ ക്രൂരമായി തല്ലിച്ചതച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. ഇരിഞ്ഞാലക്കുട സ്വദേശി അരുൺ എസ് മേനോനാണ് അറസ്റ്റിലായത്. കുട്ടിയുടെ മുഖത്തും ശരീരത്തിലും ചൂരൽ കൊണ്ട് അടിയേറ്റതിന്റെ പരിക്കുകളുണ്ട്. സ്കൂൾ അധികൃതരുടെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്. 

എറണാകുളം ചേരാനെല്ലൂരിലാണ് സംഭവമുണ്ടായത്. നേരത്തെ കിടന്നുറങ്ങി എന്നു പറഞ്ഞാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്. മർദ്ദനത്തിലേറ്റ പരിക്കുകളെ തുടർന്ന് കസേരയിൽ ഇരിക്കാനാവാത്ത നിലയിലാണ് കുട്ടി സ്കൂളിലെത്തിയത്. പരിക്കുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധ്യാപകർ കാര്യം അന്വേഷിക്കുകയായിരുന്നു. തുടർന്ന് വിവരം പൊലീസിനെയും ചൈൽഡ് ലൈനിലും അറിയിക്കുകയായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് രണ്ടാനച്ഛന്റെ ക്രൂരതകളെ കുറിച്ച് പൊലീസിനോടും അധ്യാപകരോടും കുട്ടി വിശദീകരിച്ചത്. 

സാധാരണ പഠിച്ചുതീർന്ന ശേഷം മാത്രമേ രണ്ടാനച്ഛൻ ഉറങ്ങാൻ സമ്മതിക്കാറുള്ളൂവെന്നും പുലർച്ചെ മൂന്ന് മണി വരെ ഉറങ്ങാതെ പഠിക്കാറുണ്ടെന്നും കുട്ടി പറഞ്ഞു. തൃശ്ശൂർ പോകാനുള്ളതിനാൽ കഴിഞ്ഞ ദിവസം നേരത്തെ കിടന്ന് ഉറങ്ങിയതിനാണ് അരുൺ എസ് മേനോൻ കുട്ടിയെ തല്ലിയത്. അടികിട്ടിയ കാര്യം പുറത്തു പറഞ്ഞാൽ ജുവനൈൽ ഹോമിലാക്കുമെന്ന് രണ്ടാനച്ഛൻ ഭീഷണിപ്പെടുത്തിയെന്ന് കുട്ടി പറഞ്ഞു. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com