'പെരുന്ന ശുദ്ധീകരിക്കപ്പെടും'; സുകുമാരന്‍ നായര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സുരേഷ് ഗോപി

'അവിടുത്തെ നിലവിലെ നേതൃത്വം സ്വയം ശുദ്ധീകരിക്കപ്പെടുകയോ അല്ലെങ്കില്‍ കാലം അവരെ തിരുത്തുകയോ ചെയ്യും'
Suresh Gopi
സുരേഷ് ഗോപി ഫയൽ
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനും. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അവിടുത്തെ നിലവിലെ നേതൃത്വം സ്വയം ശുദ്ധീകരിക്കപ്പെടുകയോ അല്ലെങ്കില്‍ കാലം അവരെ തിരുത്തുകയോ ചെയ്യും. പഴയ രീതികള്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Suresh Gopi
'ശിക്ഷ എന്നാല്‍ പട്ടിണിക്ക് ഇടലല്ല; തടവുകാരില്‍ 45 ശതമാനവും മയക്കുമരുന്ന്, പോക്‌സോ കേസുകളില്‍പ്പെട്ടവര്‍'

ഡല്‍ഹിയില്‍ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഒന്നുകില്‍ ഇപ്പോള്‍ അവിടെ ഇരിക്കുന്നവര്‍ ശുദ്ധീകരിക്കണം. അല്ലെങ്കില്‍ സ്വയം ശുദ്ധീകരിക്കപ്പെടും. തെരഞ്ഞെടുപ്പിന് ശേഷം വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണം. ഡല്‍ഹിയിലേത് മികച്ച മാതൃകയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

സുകുമാരന്‍ നായരുടെ പേരെടുത്ത് പറയാതെയാണ് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ വിമര്‍ശനം. താനാണ് എല്ലാം തീരുമാനിക്കുന്നത്, ഇന്നയാള്‍ വരണം, ഇന്നയാള്‍ വരണ്ട എന്ന് തീരുമാനിക്കാന്‍ തനിക്ക് അധികാരമുണ്ട് എന്ന ചിന്ത ആര്‍ക്കും പാടില്ലെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ പറഞ്ഞു. പെരുന്ന മന്നം സമാധിയില്‍ പുഷ്പ്പാര്‍ച്ചന നടത്താന്‍ അനുവദിക്കാതിരുന്ന സുകുമാരന്‍ നായരുടെ നടപടിയെയാണ് ഉപരാഷ്ട്രപതി വിമര്‍ശിച്ചത്. പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണ്ണര്‍ ആനന്ദബോസും ചടങ്ങില്‍ പങ്കെടുത്തു.

Suresh Gopi
'രണ്ട് മൂക്കുത്തിയ്ക്ക് വേണ്ടിയായിരുന്നു വയോധികയെ കൊന്നത്'; റിമാന്‍ഡിലുള്ള പ്രതിയുടെ സുഹൃത്ത് 17കാരന്‍ പിടിയില്‍
Suresh Gopi
'സിപിഎമ്മിനെ ജനങ്ങള്‍ കൈകാര്യം ചെയ്തു കഴിഞ്ഞു; എനിക്കു നേരെ ആരെങ്കിലും കൈ ചൂണ്ടിയാല്‍ ഉത്തരവാദി നാസര്‍'; മറുപടിയുമായി ജി സുധാകരന്‍
Suresh Gopi
ക്ഷമിക്കുന്നതിനും പരിധിയുണ്ട്, ഈ രീതി തുടര്‍ന്നാല്‍ ജനങ്ങള്‍ കൈകാര്യം ചെയ്യും; ജി സുധാകരന് സിപിഎമ്മിന്റെ മുന്നറിയിപ്പ്
Summary

Union Minister Suresh Gopi makes an indirect criticism of G Sukumaran Nair

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com