'ഞാൻ ആരെയും കൊന്നിട്ടില്ല;  ഹണിട്രാപ്പ് പച്ചക്കള്ളം; സിദ്ദിഖും ഷിബിലിയും തമ്മില്‍ വഴക്കുണ്ടായി'

'കൃത്യം നടക്കുമ്പോള്‍ ഷിബിലിക്കും ആഷിഖിനും ഒപ്പം ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്നു'
കൊല്ലപ്പെട്ട സിദ്ദിഖ്, ഷിബിലി, ഫർഹാന എന്നിവർ
കൊല്ലപ്പെട്ട സിദ്ദിഖ്, ഷിബിലി, ഫർഹാന എന്നിവർ
Updated on
1 min read

കോഴിക്കോട്: താന്‍ ആരെയും കൊന്നിട്ടില്ലെന്ന് കോഴിക്കോട്ടെ ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതകക്കേസിലെ പ്രതി ഫര്‍ഹാന. എല്ലാം ആസൂത്രണം ചെയ്തതും ഷിബിലിയാണ്. കൃത്യം നടക്കുമ്പോള്‍ ഷിബിലിക്കും ആഷിഖിനും ഒപ്പം ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്നു. സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പ് അല്ലെന്നും ഫര്‍ഹാന പറഞ്ഞു. 

ചളവറയിലെ ഫര്‍ഹാനയുടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പൊലീസ് ജീപ്പില്‍ വെച്ച് ടെലിവിഷന്‍ ചാനലിനോടാണ് ഫര്‍ഹാന ഇപ്രകാരം പറഞ്ഞത്. 'ഞാന്‍ കൊന്നിട്ടൊന്നുമില്ല. ഞാന്‍ ഇതിന്റെ കൂടെ നിന്നു എന്നുള്ളത് ശരിയാണ്. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖുമാണ്. 

ഹോട്ടല്‍ മുറിയില്‍ വെച്ച് സിദ്ദിഖും ഷിബിലിയും തമ്മില്‍ കലഹമുണ്ടായി. ഹണി ട്രാപ്പ് എന്നു പറയുന്നത് പച്ചക്കള്ളമാണ്. ഞാൻ ഒരു രൂപ പോലും അയാളുടെ കയ്യില്‍ നിന്നും വാങ്ങിയിട്ടില്ല' എന്നും ഫര്‍ഹാന പറഞ്ഞു. കൊലപാതകം നടക്കുമ്പോള്‍ പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രം ഫര്‍ഹാനയുടെ ചളവറയിലെ വീടിന് പിന്നില്‍ കൊണ്ടിട്ട് കത്തിച്ചു കളയുകയായിരുന്നു. 

ഇതിന്റെ തെളിവു ശേഖരിക്കാനാണ് ഫര്‍ഹാനയെ വീട്ടിലെത്തിച്ചത്. വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കത്തിച്ച വസ്ത്രങ്ങളുടെ അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നേരത്തെ അട്ടപ്പാടിയില്‍ നടത്തിയ തെളിവെടുപ്പിനിടെ സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിരുന്നു. ഒന്‍പതാം വളവില്‍ നിന്നുമാണ് ഫോണ്‍ കണ്ടെടുത്തത്.  മൃതദേഹം കൊക്കയില്‍ ഉപേക്ഷിച്ച് വരുന്നവഴിയാണ് ഫോണ്‍ കളഞ്ഞതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com