

മലപ്പുറം: പ്രതിശ്രുത വരന്റെ വീട്ടിൽക്കയറി മുൻ വനിതാ സുഹൃത്തിന്റെ നേതൃത്വത്തിൽ വരനേയും ബന്ധുക്കളേയും ആക്രമിച്ചു. ഇന്ന് വിവാഹം നടക്കാനിരിക്കെ ചങ്ങരംകുളം മേലേ മാന്തടത്ത് ഇന്നലെ പുലർച്ചെയാണ് നാടകീയ സംഭവങ്ങൾ. ഇന്ന് നടക്കേണ്ട വിവാഹത്തിൽ നിന്നു വധുവിന്റെ വീട്ടുകാർ പിൻമാറി. ആക്രമണത്തിൽ പ്രതിശ്രുത വരനും മാതാപിതാക്കൾക്കും പരിക്കേറ്റു. ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മേലേ മാന്തടം സ്വദേശിയായ യുവാവും എടപ്പാൾ തട്ടാൻപടി സ്വദേശിയായ യുവതിയും തമ്മിൽ സൗഹൃദത്തിലായിരുന്നു എന്നു പറയുന്നു. പഠന കാലത്തെ സൗഹൃദം ഒരു വർഷം മുൻപ് പുതുക്കി. യുവതി അഞ്ച് വർഷം മുൻപ് വിവാഹമോചിതയാണ്.
വിവാഹ വാഗ്ദാനം നൽകി യുവാവ് മറ്റൊരു വിവാഹം കഴിക്കുന്നതായി അറിഞ്ഞതോടെയാണ് യുവതി സഹോദരിയും ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ള 20 അംഗ സംഘവുമായി എത്തി ആക്രമണം നടത്തിയത്. വരനെയടക്കം ആക്രമിക്കുകയും കല്യാണ വീട്ടിലെ സാധനങ്ങൾ അടിച്ചു തകർത്തെന്നും വരന്റെ വീട്ടുകാർ പറയുന്നു.
സംഭവം വിവാദമായതോടെ വധുവിന്റെ ബന്ധുക്കൾ വിവാഹത്തിൽ നിന്നു പിൻമാറുകയാണെന്നു അറിയിച്ചു. വിവാഹത്തിനായി ഇരു വീട്ടുകാരും ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു.
അതേസമയം തങ്ങളെ യുവാവിന്റെ വീട്ടുകാർ ആക്രമിച്ചുവെന്നു ആരോപിച്ചു യുവതിയും സഹോദരിയും ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ യുവതിയുടെ വീട്ടുകാരായ കണ്ടാലറിയുന്ന 20 പേർക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates