അവസാന ആളെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരണം ; കേന്ദ്രസഹായം തേടി മുഖ്യമന്ത്രി ഡല്‍ഹിയില്‍

ചുഴലിക്കാറ്റില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക്, സുനാമി മാതൃകയില്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെടും
അവസാന ആളെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരണം ; കേന്ദ്രസഹായം തേടി മുഖ്യമന്ത്രി ഡല്‍ഹിയില്‍
Updated on
1 min read

ന്യൂഡല്‍ഹി :  ഓഖി ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ കടലില്‍ തിരച്ചില്‍ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കടലില്‍ തുറന്ന തിരച്ചില്‍ നടത്താന്‍ നാവികസേന ചില പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ തിരച്ചില്‍ തുടരണമെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കടലില്‍ തെരച്ചില്‍ തുടരുകയും. ഒഴുകി നടക്കുന്ന ബോഡി ഉണ്ടെങ്കില്‍ അത് കണ്ടെത്തേണ്ടതും എടുക്കേണ്ടതുമാണ്. വരും ദിവസങ്ങളിലും നേവിയുടെ കപ്പല്‍ തിരച്ചില്‍ തുടരണം. ഇക്കാര്യം പ്രതിരോധമന്ത്രിയോട് ആവശ്യപ്പെടും. വൈകീട്ട് നാലുമണിക്കാണ് മുഖ്യമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തുന്നത്. 

ഓഖി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെയും മുഖ്യമന്ത്രി ഇന്ന് കാണും. ചുഴലിക്കാറ്റില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക്, സുനാമി മാതൃകയില്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാകും കേരളം ആവശ്യപ്പെടുക. ഓഖിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണം. 500 കോടിയുടെ അടിയന്തര സാമ്പത്തിക പാക്കേജ് അനുവദിക്കണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും മുഖ്യമന്ത്രി ഉന്നയിക്കും. 

ഡല്‍ഹിയില്‍ രാജ്‌നാഥ് സിംഗിന്റെ വസതിയില്‍ വൈകീട്ട് അഞ്ചരയ്ക്കാണ് കൂടിക്കാഴ്ച. സര്‍വകക്ഷിയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി എത്തിയത്. ഓഖി ദുരന്തത്തിന് ഇരയായവരെ സഹായിക്കുന്നതിന് സംസ്ഥാനത്ത് ഫണ്ട് സ്വരൂപിക്കാനും, ഇതിലേക്ക് രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും സംഭാവന സ്വീകരിക്കാനും സര്‍വകക്ഷിയോഗത്തില്‍ തീരുമാനിച്ചിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com