തിരുവനന്തപുരം : തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സിപിഐ നേതാവ് അറസ്റ്റിലായി. സിപിഐ വെഞ്ഞാറമൂട് മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹാഷിം (54) ആണ് അറസ്റ്റിലായത്. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ, അമ്മ ജോലിക്ക് പോകുന്ന തക്കം നോക്കി ഇയാൾ വളരെ കാലമായി പീഡിപ്പിച്ച് വരുകയായിരുന്നു.
സ്കൂളിൽ കൗൺസിലിംഗിനിടെ അധ്യപകരോട് പെൺകുട്ടി ഇക്കാര്യം തുറന്നുപറഞ്ഞു. ഇതോടെയാണ് സംഭവം പുറം ലോകത്തെത്തുന്നത്. ഇതേ തുടർന്ന് പെൺകുട്ടിയുടെ മാതാവ് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇന്നു പുലർച്ചെ പ്രതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുകയായിരുന്നു എന്നാണ് സൂചന.
പെണ്‍കുട്ടിയുടെ വീടിനടുത്ത് താമസിക്കുന്ന ഇയാള്‍ മാതാവ് വീട്ടുജോലികള്‍ക്കായി പുറത്തുപോകുന്ന സമയത്ത് വീട്ടിലെത്തിയായിരുന്നു പീഡിപ്പിച്ചിരുന്നത്. ഇയാള്‍ നിരന്തരം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നെങ്കിലും അയല്‍വാസി ആയതിനാല്‍ സമീപവീട്ടുകാര്‍ക്ക് സംശയം തോന്നിയിരുന്നില്ല.പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പീഡനക്കേസിൽ പ്രതിയായ ഹാഷിമിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി സിപിഐ വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates