കണ്ണൂര്‍ മെഡിക്കല്‍ കോളെജിന്റെ അംഗീകാരം റദ്ദാക്കിയേക്കും; പ്രവേശനം നടത്തിയതില്‍ ക്രമക്കേടെന്ന് കമ്മീഷന്‍

പ്രവേശനത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി. അധിക ഫീസ് ചുമത്തിയെന്ന് കാണിച്ച് 28 വിദ്യാര്‍ത്ഥികള്‍ കോളെജിനെതിരെ നേരത്തെ പരാതി നല്‍കിയിരുന്നു
കണ്ണൂര്‍ മെഡിക്കല്‍ കോളെജിന്റെ അംഗീകാരം റദ്ദാക്കിയേക്കും; പ്രവേശനം നടത്തിയതില്‍ ക്രമക്കേടെന്ന് കമ്മീഷന്‍
Updated on
1 min read

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളെജിന്റെ അംഗീകാരം റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫീസ് നിര്‍ണയ സമിതി അധ്യക്ഷനായ ജസ്റ്റിസ് രാജേന്ദ്രബാബുവാണ് ഇത് സംബന്ധിച്ച് ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് ശുപാര്‍ശ നല്‍കിയത്. പ്രവേശനത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി. അധിക ഫീസ് ചുമത്തിയെന്ന് കാണിച്ച് 28 വിദ്യാര്‍ത്ഥികള്‍ കോളെജിനെതിരെ നേരത്തെ പരാതി നല്‍കിയിരുന്നു.

മെഡിക്കല്‍ കോളെജില്‍ പ്രവേശനം ലഭിക്കുന്നതിന് 43 ലക്ഷം രൂപ വരെ കോഴ നല്‍കേണ്ടി വന്നുവെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. പണം വാങ്ങിയതിന് ഒരു രേഖയും മാനേജ്‌മെന്റ് നല്‍കിയിരുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ വര്‍ഷവും പ്രവേശനത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കോളെജിനെതിരെ നടപടി ഉണ്ടായിരുന്നു. 150 തോളം വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങിയതിനെ തുടര്‍ന്ന് ഗവര്‍ണറുടെ പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭ ഇടപെട്ടിരുന്നു. അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയാണ് കഴിഞ്ഞ വര്‍ഷം കോളെജിന്റെ അംഗീകാരം റദ്ദാക്കിയിരുന്നത്. ഈ നടപടി ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com