കൊച്ചി: അർദ്ധരാത്രി പ്ലസ്‌ടു വിദ്യാർഥിനിയെ വീട്ടിൽക്കയറി പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തി. 17കാരിയായ ദേവികയാണ് മരിച്ചത്. പൊള്ളലേറ്റ പറവൂർ സ്വദേശിയായ മിഥുനും മരിച്ചു.
കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്നു സമീപം പദ്മാലയത്തിൽ ഷാലൻ-മോളി ദമ്പതിമാരുടെ മകളാണ് മരിച്ച ദേവിക. രാത്രി 12. 15-ഓടെയായിരുന്നു സംഭവം. പ്രേമാഭ്യർത്ഥന നിരസിച്ചതാണ് കൊലയ്ക്കു പിന്നിലെ കാരണമെന്നാണ് സൂചന.
ബൈക്കിൽ ഷാലന്റെ വീട്ടിലെത്തിയ യുവാവ് കതകിൽ മുട്ടി വീട്ടുകാരെ ഉണർത്തിയശേഷം മകളെ കാണണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ ഉറക്കമുണർന്നെത്തിയ ദേവികയുടെ മേൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. അതിനിടെ യുവാവിന്റെ ദേഹത്തേക്കും തീ പടർന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഷാലനും പൊള്ളലേറ്റു.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ വച്ചാണ് ഇരുവരും മരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates