തലസ്ഥാനത്ത് 500 കടന്ന് കോവിഡ് രോ​ഗികൾ; സ്ഥിതി അതീവ ​ഗുരുതരം; ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ

തലസ്ഥാനത്ത് 500 കടന്ന് കോവിഡ് രോ​ഗികൾ; സ്ഥിതി അതീവ ​ഗുരുതരം; ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ
തലസ്ഥാനത്ത് 500 കടന്ന് കോവിഡ് രോ​ഗികൾ; സ്ഥിതി അതീവ ​ഗുരുതരം; ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ
Updated on
1 min read

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കോവിഡ് സ്ഥിതി അതീവ ​ഗുരുതരം. തിരുവനന്തപുരത്ത് മാത്രം ഇന്ന് കോവിഡ് രോ​ഗികൾ 500 കടന്നു. ആദ്യമായാണ് കേരളത്തിൽ ഒരു ജില്ലയിൽ ഇത്രയധികം പേർക്ക് ഒറ്റ ദിവസം രോ​ഗം സ്ഥിരീകരിക്കുന്നത്. 519 പേര്‍ക്കാണ് തലസ്ഥാനത്ത് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. 

മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 30 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്കാണ് കോവിഡ് ബാധ. 10 മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ആഗസ്റ്റ് 7 ന് മരണമടഞ്ഞ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സി.സി. രാഘവന്‍ (71), ആഗസ്റ്റ് 11 ന് മരണമടഞ്ഞ കണ്ണൂര്‍ കൊളച്ചേരി സ്വദേശി മൂസ (76), കണ്ണൂര്‍ കൊമ്പന്‍വയല്‍ സ്വദേശി സൈമണ്‍ (60), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി സി.വി. വേണുഗോപാലന്‍ (80), ആഗസ്റ്റ് 14 ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി കനകരാജ് (60), പത്തനംതിട്ട തിരുവല്ല സ്വദേശി മാത്യു (60), ആഗസ്റ്റ് 13ന് മരണമടഞ്ഞ കണ്ണൂര്‍ ഉദയഗിരി സ്വദേശി ഗോപി (69), എറണാകുളം ആലുവ സ്വദേശി അബ്ദുള്‍ ഖാദര്‍ (73), ആഗസ്റ്റ് 10 ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശിനി ലീലാമണി അമ്മ (71), ആഗസ്റ്റ് 15ന് മരണമടഞ്ഞ കൊല്ലം വിളക്കുവട്ടം സ്വദേശിനി സരോജിനി (72), എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു.

ഇതോടെ ആകെ മരണം 156 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com