

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതികൾ വർധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. സ്റ്റേഷൻഹൗസ് ഓഫീസർമാർ മുതൽ സംസ്ഥാന പൊലീസ് മേധാവി വരെയുള്ളവർ യോഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദേശം.
ജൂലൈ 16നാണ് മീറ്റിങ് വിളിച്ചിരിക്കുന്നത്. ഡിജിപി മുതൽ എസ്പിമാർ വരെയുള്ളവർ തിരുവനന്തപുരത്ത് നേരിട്ടത്തണമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ മറ്റെല്ലാ സ്റ്റേഷനുകളിലെയും സ്റ്റേഷൻ ഹൗസ് ഓഫീസർമാർ വരെയുള്ള ഉദ്യോഗസ്ഥർ വീഡിയോ കോൺഫറൻസിംഗിലൂടെ യോഗത്തിൽ സംബന്ധിക്കണമെന്നും നിർദേശമുണ്ട്.
നെടുങ്കണ്ടം കസ്റ്റഡി മരണത്തിലുൾപ്പെടെ സംസ്ഥാനത്തെ പൊലീസ് സേനയ്ക്കു നേരെ നിരന്തരം ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് യോഗമെന്നാണ് വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates