റഷ്യന്‍ സൈന്യം തമ്പടിച്ച ഹോട്ടല്‍ തകര്‍ത്ത് യുക്രൈന്‍; 200പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

റഷ്യന്‍ സൈനികര്‍ താമസിച്ചിരുന്ന മെലിറ്റോപോളിലെ ഹോട്ടലിന് നെരെയാണ് യുക്രൈന്‍ സൈന്യം ശനിയാഴ്ച രാത്രി ആക്രമണം നടത്തിയത്
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍
Updated on
1 min read

യുക്രൈന്‍ ആക്രമണത്തില്‍ 200 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യന്‍ സൈനികര്‍ താമസിച്ചിരുന്ന മെലിറ്റോപോളിലെ ഹോട്ടലിന് നെരെയാണ് യുക്രൈന്‍ സൈന്യം ശനിയാഴ്ച രാത്രി ആക്രമണം നടത്തിയത്. അമേരിക്ക നല്‍കിയ ലോങ് റേഞ്ച് ആര്‍ട്ടിലറികള്‍ ഉപയോഗിച്ചാണ് യുക്രൈന്‍ സൈന്യം ആക്രമണം നടത്തിയത്. 

യുദ്ധത്തില്‍ മെലിറ്റോപോള്‍ നഗരം റഷ്യന്‍ സൈന്യം പിടിച്ചെടുത്തിരുന്നു. ഹോട്ടലിന് നേരെ യുക്രൈന്‍ സൈന്യം ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

ആക്രമണം നടന്നതായി റഷ്യയുടെ ഭാഗത്തുനിന്നും സ്ഥിരീകരണം വന്നിട്ടുണ്ട്. 200 സൈനികര്‍ കൊല്ലപ്പെട്ടതായി പുറത്താക്കപ്പെട്ട യുക്രൈന്‍ ഗവര്‍ണര്‍ ഇവാന്‍ ഫെഡറോവ് പറഞ്ഞു. എന്നാല്‍ രണ്ടുപേര്‍ മാത്രമാണ് കൊല്ലപ്പെട്ടത് എന്നാണ് റഷ്യ നിയമിച്ച ഗവര്‍ണര്‍ പറയുന്നത്. 

മെലിറ്റോപോള്‍ നരത്തില്‍ നിന്നും 50 മൈല്‍ അകലെ കടലില്‍ നിന്നാണ് യുക്രൈന്‍ സൈന്യം ആക്രമണം നടത്തിയത്. അതേസമയം, തലസ്ഥാനമായ കീവില്‍ റഷ്യ ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com