അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; 18 കുട്ടികളും 3 അധ്യാപകരും കൊല്ലപ്പെട്ടു; അക്രമിയെ വധിച്ച് പൊലീസ് 

അമേരിക്കയിലെ ടെക്സാസിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ 18 കുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടു
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി


ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സാസിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ 18 കുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു.  പ്രൈമറി സ്കൂളിലാണ് വെടിവെപ്പ് ഉണ്ടായത്. സാൻ അന്റോണിയോയിൽ നിന്ന് 70 മൈൽ അകലെയുള്ള ഉവാൾഡെയിലെ റോബ് പ്രൈമറി സ്കൂളിലാണ് സംഭവം.

രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർഥികൾക്ക് നേരെയാണ് ആക്രമണകാരി വെടിയുതിർത്തത്. ഉവാൾഡെ സ്വദേശി സാൽവഡോർ റാമോസ് എന്ന 18 വയസ്സുകാരനാണ് വെടിവച്ചത്. ഇയാളെ പൊലീസ് വെടിവെച്ച് കൊന്നു. 13 കുട്ടികളെ ചികിത്സയ്ക്കായി ഉവാൾഡെ മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റി.

ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു.  നടന്നത് വലിയ കൂട്ടക്കുരുതിയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ഇനിയും ഇത്തരണം സംഭവങ്ങളുണ്ടാവുന്നത് അം​ഗീകരിക്കാൻ കഴിയില്ലെന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കമല ഹാരിസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com