പാകിസ്ഥാന് ചൈനയുടെ സൈനിക സഹായം; പിഎല്‍-15 മിസൈലുകള്‍ കൈമാറി

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന പാകിസ്ഥാന്റെ ആവശ്യത്തെ ഞായറാഴ്ച ചൈന പിന്തുണച്ചിരുന്നു.
China's military assistance to Pakistan; PL-15 missiles handed over
പ്രതീകാത്മക ചിത്രം
Updated on
1 min read

ഇസ്‌ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തില്‍ പാകിസ്ഥാന് ചൈനയുടെ സൈനിക സഹായം ലഭിച്ചെന്ന് റിപ്പോര്‍ട്ട്. ചൈനയുടെ അത്യന്താധുനിക ദീര്‍ഘദൂര എയര്‍ ടു എയര്‍ മിസൈലായ പിഎല്‍-15 പാകിസ്ഥാന് നല്‍കിയെന്ന് യുറേഷ്യന്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്തു.

ചൈനയുടെ നൂതന എയര്‍ടുഎയര്‍ ദീര്‍ഘദൂര മിസൈലായ പിഎല്‍-15 മിസൈലുകള്‍ പാക്ക് വ്യോമസേനയ്ക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. പാക് വ്യോമസേന പുറത്തുവിട്ട ഏറ്റവും പുതിയ ജെഎഫ് -17 ബ്ലോക്ക് III യുദ്ധവിമാനങ്ങളില്‍ പിഎല്‍ -15 ബിയോണ്ട് വിഷ്വല്‍ റേഞ്ച് (ബിവിആര്‍) എയര്‍ ടു എയര്‍ മിസൈലുകള്‍ ഘടിപ്പിക്കാനാണിത്.

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന പാകിസ്ഥാന്റെ ആവശ്യത്തെ ഞായറാഴ്ച ചൈന പിന്തുണച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്ഥാന് സൈനിക സഹായവും ചൈന നല്‍കിയിരിക്കുന്നത്. ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗതയില്‍ ഇവയ്ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന മിസൈലുകളാണ് ഇവയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇന്ത്യയുടെ എയര്‍-ടു-എയര്‍ മിസൈല്‍ സംവിധാനത്തിനും പിഎല്‍ 15 മിസൈലുകളുടെ ശേഷിയുണ്ട്. ഇന്ത്യയുടെ നൂതന എയര്‍-ടു-എയര്‍ മിസൈലായ ആസ്ട്ര എംകെ-III (ഗാണ്ഡീവ) യ്ക്ക് പരമാവധി 340 കിലോമീറ്ററാണ് പരിധി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

G7 summit without China; Is excluding the world's second-largest economy a failure?
Attacks that travel 400 km; S-400 missiles as a shield for India; Why is Pakistan worried?
The Gulf is no longer safe for America; More than 20 military bases were destroyed in the war; The loss cannot be replaced, says investigative report
US losses in Operation Epic Fury: 42 fighter jets
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com