
ദുബൈ: കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ തൊഴിലാളി(labours) കളുടെ സുരക്ഷ ഉറപ്പു വരുത്താൻ രാജ്യത്തുടനീളം തൊഴിൽ സമയത്തിൽ വരുത്തിയ മാറ്റം ഞായറാഴ്ച ( 15-06-2025) മുതൽ പ്രാബല്യത്തിൽ വരും. നേരിട്ടുള്ള സൂര്യപ്രകാശമേൽക്കുന്ന തുറന്ന സ്ഥലങ്ങളിലുള്ള ജോലികൾക്ക് ഉച്ചയ്ക്ക് 12.30 മുതൽ 3.00 വരെ വിലക്കേർപ്പെടുത്തുന്ന ഈ നിയമം സെപ്റ്റംബർ 15 വരെ തുടരും.
താപനില 50 ഡിഗ്രി കടന്ന് സാഹചര്യത്തിൽ സർക്കാരിന്റെ പുതിയ നീക്കം തൊഴിലാളികൾക്ക് ആശ്വാസം ആകുമെന്നാണ് വിലയിരുത്തൽ.തുടർച്ചയായി 21ാം വർഷമാണ് രാജ്യത്ത് തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത് എന്നൊരു പ്രത്യേകത കൂടെയുണ്ട്. ആഗോള തൊഴിൽ, മാനദണ്ഡങ്ങൾക്കനുസൃതമായി സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
നിയമം ലംഘിക്കുന്ന കമ്പനികൾക്ക് വലിയ പിഴയാണ് ചുമത്തും. ഒരു തൊഴിലാളിക്ക് 5,000 ദിർഹം വീതം പരമാവധി 50,000 ദിർഹം വരെയാകും കമ്പനികൾക്ക് ചുമത്തുന്ന പിഴ.
പൊതുജനങ്ങൾക്ക് 600590000 എന്ന നമ്പറിലോ, മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ, സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം. നിയമത്തിന്റെ പ്രാധാന്യം തൊഴിലാളികളിലേക്കും തൊഴിലുടമകളിലേക്കും എത്തിക്കാനും പരിശോധനകൾ നടത്താനും മന്ത്രാലയം നടപടികൾ തുടങ്ങിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates