കേരളത്തിന് തകര്‍പ്പന്‍ ജയം; ഛത്തീസ്ഗഢിനെ ഏഴു വിക്കറ്റിന് തകര്‍ത്തു; ഗ്രൂപ്പില്‍ ഒന്നാമത്

കേരളത്തിനായി ഓപ്പണര്‍മാരായ പി രാഹുലും രോഹന്‍ എസ് കുന്നുമ്മലും മികച്ച തുടക്കമാണ് നല്‍കിയത്
ചിത്രം: കെസിഎ
ചിത്രം: കെസിഎ
Updated on
1 min read

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. 126 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ കേരളം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇതോടെ ഗ്രൂപ്പ് സിയില്‍ കേരളം ഒന്നാമതെത്തി. 

അവസാന ദിനം ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി ഓപ്പണര്‍മാരായ പി രാഹുലും രോഹന്‍ എസ് കുന്നുമ്മലും മികച്ച തുടക്കമാണ് നല്‍കിയത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഇരുവരും ആദ്യവിക്കറ്റില്‍ 86 റണ്‍സ് നേടി. 

പത്ത് ഓവറിലാണ് 86 റണ്‍സെടുത്തത്. രോഹന്‍ 27 പന്തില്‍ 40 റണ്‍സ് നേടി പുറത്തായി. തുടര്‍ന്നു വന്ന സച്ചിന്‍ ബേബിയും (1) അക്ഷയ് ചന്ദ്രനും (10) പെട്ടെന്ന് പുറത്തായെങ്കിലും രാഹുല്‍ പതറാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു.

രാഹുല്‍ പുറത്താകാതെ 66 റണ്‍സ് നേടി. ഛത്തീസ്ഗഢിനായി സുമിത് റൂയികര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ അജയ് മണ്ഡല്‍ ഒരു വിക്കറ്റ് നേടി. ആറു വിക്കറ്റ് വീഴ്ത്തി ഛത്തീസ് ഗഢിനെ തകര്‍ത്ത ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയാണ് കേരളത്തിന്റെ വിജയശില്‍പ്പി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com