മഴ പെയ്തു കളി നിർത്തി; ബാറ്റ് വലിച്ചെറിഞ്ഞു, അമ്പയറോടു ചൊടിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ, കൈ നീട്ടിയപ്പോൾ മൈൻഡ് ചെയ്തില്ല! (വിഡിയോ)

ഇംഗ്ലണ്ടിനു 5 പന്തില്‍ 18 റണ്‍സ് വേണ്ടപ്പോഴാണ് മഴ പെയ്തത്
England captain throws bat
കൈ കൊടുക്കാൻ വിസമ്മതിക്കുന്ന ​ഹീതർ നൈറ്റ്വിഡിയോ സ്ക്രീൻ ഷോട്ട്
Updated on
1 min read

കാന്‍ബറ: വനിതാ ആഷസ് ടി20 പോരാട്ടത്തിലെ രണ്ടാം മത്സരം മഴയെ തുടര്‍ന്നു അവസാനിപ്പിച്ചിരുന്നു. മത്സരത്തില്‍ ഡെക്ക്‌വര്‍ത്ത് ലൂയീസ് നിയമം അനുസരിച്ച് ഓസ്‌ട്രേലിയന്‍ വനിതകളെ വിജയികളായി പ്രഖ്യാപിച്ചു. ആറ് റണ്‍സ് വിജയമാണ് ഓസീസിന്.

മഴ പെയ്തതോടെ 5 പന്തുകള്‍ ബാക്കി നില്‍ക്കെ മത്സരം അവസാനിപ്പിക്കാനുള്ള അമ്പയറുടെ തീരുമാനം പക്ഷേ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റിനെ ചൊടിപ്പിച്ചു. 5 പന്തുകള്‍ അല്ലേ ബാക്കിയുള്ള മത്സരം തുടരാമെന്നു താരം പറയുന്നുണ്ട്. എന്നാല്‍ അമ്പയര്‍ കളി അവസാനിപ്പിക്കുകയായിരുന്നു.

ബാറ്റ് വലിച്ചെറിഞ്ഞായിരുന്നു താരത്തിന്റെ ആദ്യ പ്രതിഷേധം. മത്സര ശേഷം തീരുമാനം എടുത്ത അമ്പയര്‍ക്ക് കൈ കൊടുക്കാന്‍ നില്‍ക്കാതെ ഹീതര്‍ പ്രതിഷേധിക്കുകയും ചെയ്തു.

ഓസ്‌ട്രേലിയ 5 ഓവറില്‍ 185 റണ്‍സെടുത്തു. ഇംഗ്ലണ്ട് 19.1 ഓവറില്‍ 168 റണ്‍സില്‍ നില്‍ക്കെയാണ് മഴ പെയ്തത്. 5 പന്തില്‍ 18 റണ്‍സ് കൂടി ഇംഗ്ലണ്ടിനു ജയിക്കാനുള്ളപ്പോഴാണ് അമ്പയര്‍ കളി അവസാനിപ്പിച്ചത്.

ഈ സമയത്ത് 19 പന്തില്‍ 43 റണ്‍സുമായി കത്തും ഫോമില്‍ നില്‍ക്കുകയായിരുന്നു ഹീതര്‍. കളി അവസാനിപ്പിക്കാനുള്ള അമ്പയറുടെ തീരുമാനത്തിനെതിരെ താരം ഗ്രൗണ്ടില്‍ വച്ചു തന്നെ പ്രതിഷേധിക്കുന്നുണ്ടായിരുന്നു. ടീമിനെ ജയിപ്പിക്കാമെന്ന ആത്മവിശ്വാസത്തില്‍ നില്‍ക്കെയാണ് മഴ വന്നതും അമ്പയര്‍ കളി അവസാനിപ്പിച്ചതും. ഇതോടെയാണ് ഹീതര്‍ അസ്വസ്ഥയായത്.

ഇതിനു പിന്നാലെയാണ് അമ്പയര്‍ താരത്തിനു ഷേക്ക് ഹാന്‍ഡിനായി കൈ നീട്ടിയത്. എന്നാല്‍ ഹസ്തദാനം ചെയ്യാന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ വിസമതിച്ചു. വനിതാ അമ്പയര്‍ പിന്നീട് ഓസീസ് ക്യാപ്റ്റന്‍ തഹ്‌ലിയ മഗ്രാത്തിനു മാത്രം ഹസ്തദാനം ചെയ്തു.

ഏകദിന പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരിയിരുന്നു. പിന്നാലെ ടി20 പരമ്പരയും ഓസീസ് ഉറപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com