'ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും തമാശ പറഞ്ഞുകൊണ്ടിരുന്നു, രസമായിരുന്നു അത്'

മാക്‌സ്‌വെലിന്റെ ക്യാച്ച് പലപ്പോഴായി അഫ്ഗാന്‍ താരങ്ങള്‍ നിലത്തിട്ടു.
ഐസിസി ക്രിക്കറ്റ് വേള്‍ഡ്കപ്പ് /ഫെയ്‌സ്ബുക്ക്
ഐസിസി ക്രിക്കറ്റ് വേള്‍ഡ്കപ്പ് /ഫെയ്‌സ്ബുക്ക്
Updated on
1 min read

ഫ്ഗാനെതിരായ സൂപ്പര്‍ ഇന്നിങ്‌സ് ആസ്വദിച്ച കളിയെന്ന് ഓസീസ് ബാറ്റര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. 128 പന്തുകള്‍ നേരിട്ട് 201 റണ്‍സോടെയാണ് താരം ഇരട്ടസെഞ്ച്വറി നേട്ടത്തിലെത്തിയത്. ഇതിനിടെ മാക്‌സ്‌വെലിന്റെ ക്യാച്ച് പലപ്പോഴായി അഫ്ഗാന്‍ താരങ്ങള്‍ നിലത്തിട്ടു. 

സൂപ്പര്‍ ഇന്നിങ്‌സിനെ കുറിച്ച് താരം പറഞ്ഞത് ഇതൊരു മഹത്തായ തമാശയാണെന്നാണ്. ''എനിക്കും പാറ്റിക്കും(പാറ്റ് കമ്മിന്‍സ്) ഒരു തമാശ പോലെയാണ് തോന്നിയത്''. കമ്മിന്‍സുമായുള്ള കൂട്ടുകെട്ടിനെ കുറിച്ച് മാക്‌സ്‌വെല്‍ പറഞ്ഞു. ആ സാഹചര്യത്തെ ക്ഷമയോടെയും ശാന്തമായുമാണ് ഞങ്ങള്‍ നേരിട്ടത് താരം പറഞ്ഞു.  സമ്മര്‍ദം അതിജീവിക്കാന്‍ ഞങ്ങള്‍ പരസ്പരം തമാശ പറഞ്ഞുകൊണ്ടിരുന്നു- മാക്‌സ്‌വെല്‍ പറഞ്ഞു.

''കടുത്ത ചൂടും കായികാധ്വാനവും തമ്മിലുള്ള പോരാട്ടമായിരുന്നു അത്. ഞങ്ങള്‍ ഫീല്‍ഡ് ചെയ്യുന്ന സമയത്ത് നല്ല ചൂടായിരുന്നു മൈതാനത്ത്. കനത്ത ചൂടില്‍ ഞാന്‍ അധികമായി പരിശീലനം നടത്തിയിരുന്നില്ല. മത്സരത്തിന്റെ അവസാനം വരെ പിടിച്ച് നില്‍ക്കാനായത് നല്ലതായി കാണുന്നു. ആദ്യത്തെ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം ഞങ്ങളെ എഴുതി തള്ളി, അത്ഭുതം, ഇപ്പോള്‍ ഞങ്ങള്‍ സെമിയില്‍ എത്തി, ഞങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു അത് ഞങ്ങളെ മുന്നിലേക്കെത്തിച്ചു'' മാക്‌സ്‌വെല്‍ പറഞ്ഞു. 

അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 291 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ ഒറ്റയാള്‍ പോരാട്ടമാണ് മാക്സ്വെല്‍ നടത്തിയത്. 128 പന്തില്‍ 21 ഫോറും പത്ത് സിക്സും സഹിതം 201 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതോടെ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ഓസ്‌ട്രേലിയന്‍ ബാറ്ററെന്ന നേട്ടത്തിലും ഗ്ലെന്‍ മാക്‌സ്‌വെല്‍ എത്തി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com