എറിഞ്ഞിട്ട് ബോളര്‍മാര്‍, മുന്നില്‍ നിന്ന് നയിച്ച് നായകന്‍; ആര്‍സിബിയെ ഒതുക്കി ഗുജറാത്ത്; പ്ലേ ഓഫ് സാധ്യത സജീവം

ദേവ്ദത്ത് പടിക്കല്‍ ഒഴികെ മറ്റാര്‍ക്കും ബംഗളുരു ബാറ്റിങ് നിരയില്‍ തിളങ്ങാന്‍ ആയില്ല
GTvsRCB
GTvsRCB
Updated on
1 min read

അഹമ്മദാബാദ്: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ആര്‍സിബി മുന്നോട്ട് വച്ച 156 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് ബാക്കി വച്ചാണ് ഗുജറാത്ത് മറി കടന്നത്. 18 പന്തില്‍ 43 റണ്‍സ് നേടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ആണ് ഗുജറാത്തിനെ മുന്നില്‍ നിന്ന് നയിച്ചത്. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. ജോസ് ബട്ട്‌ലര്‍ 19 പന്തില്‍ 39 റണ്‍സും നേടിയപ്പോള്‍ 27 റണ്‍സാണ് രാഹുല്‍ തെവാട്ടിയ നേടിയത്.

GTvsRCB
'തകർത്തു'; ബംഗളുരുവിനെ എറിഞ്ഞൊതുക്കി ഗുജറാത്ത്, അർഷാദിന് മൂന്ന് വിക്കറ്റ്, വിജയലക്ഷ്യം 156 റൺസ്

ജെയ്‌സണ്‍ ഹോള്‍ഡര്‍ ആണ് കളിയിലെ താരം. രണ്ട് വിക്കറ്റും രണ്ട് നിര്‍ണായക ക്യാച്ചുകളും നേടിയതാണ് ഹോള്‍ഡറെ നേട്ടത്തിന് അര്‍ഹനാക്കിയത്. ഇന്നത്തെ വിജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിലനിര്‍ത്തിയിരിക്കുകയാണ് ഗുജറാത്ത്. പത്ത് പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ഗുജറാത്ത്. അതേസമയം 12 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ആര്‍സിബി.

GTvsRCB
കുറ്റം സമ്മതിച്ച് റിയാന്‍ പരാഗ്; പിഴ ചുമത്തി ബിസിസിഐ, ഡിമെറിറ്റ് പോയിന്‍റും

നേരത്തെ, 19.2 ഓവറില്‍ 155 റണ്‍സ് നേടാനേ ബംഗളുരുവിന് കഴിഞ്ഞുള്ളു. ഗുജറാത്തിന് വേണ്ടി മികച്ച പ്രകടനമാണ് ബൗളര്‍മാര്‍ പുറത്തെടുത്തത്. ദേവ്ദത്ത് പടിക്കല്‍ ഒഴികെ മറ്റാര്‍ക്കും ബംഗളുരു ബാറ്റിങ് നിരയില്‍ തിളങ്ങാന്‍ ആയില്ല. 24 പന്തില്‍ 40 റണ്‍സ് നേടിയ താരത്തെ റാഷിദ് ഖാന്‍ ബൗള്‍ഡ് ആക്കിയതോടെ മത്സരം ഗുജറാത്തിന്റെ വരുതിയിലായി.

തുടര്‍ന്ന് കളത്തിലെത്തിയ ബംഗളുരു ബാറ്റര്‍മാര്‍ക്ക് ആര്‍ക്കും ഗുജറാത്തിന് മൂര്‍ച്ചയേറിയ ബൗളിങ്ങിന് മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഗുജറാത്തിനായി അര്‍ഷാദ് ഖാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജാസന്‍ ഹോള്‍ഡര്‍,റാഷിദ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

Summary

IPL GTvsRCB: Shubman Gill leads his team to an easy win. RCB batters failed to counter Gujarat bowlers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com